tag:blogger.com,1999:blog-36806830415266725552024-03-13T01:16:01.739-07:00thevarudaanavarierhttp://www.blogger.com/profile/12487725576484937926noreply@blogger.comBlogger74125tag:blogger.com,1999:blog-3680683041526672555.post-4463822618687354092016-01-20T08:31:00.000-08:002016-01-20T08:31:30.525-08:00മധുരമീനാക്ഷി <div dir="ltr" style="text-align: left;" trbidi="on">
<br />
കാച്ചാംകുറിശ്ശി , നേർത്ത കാറ്റിൽ ഇളകുന്ന ആലിലകൾക്കിടയിലൂടെ തിരുവാതിരരാവിലെ ചന്ദ്രൻ നിലാവ് കൊണ്ട് അവളെ തഴുകികൊണ്ടിരുന്നപ്പോൾ മുഖം മെല്ലെയുയർത്തി അവൾ പറഞ്ഞു <br />
<br />
'' ഉണ്ണീ ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ് ,മീനാക്ഷി ഉണ്ണിയുടെ അടുത്ത് വന്നില്ലെങ്കിൽ ഉണ്ണി മീനാക്ഷിയുടെ അടുത്ത് ചെല്ലണം<br />
<br />
അപ്പോൾ അവളുടെ മുടിയിൽ കയ്യോടിച്ചുകൊണ്ട് പറഞ്ഞു '' നീയാണെന്റെ മീനാക്ഷി " അപ്പോൾ മധുരയോ? ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു '' എന്റെ മനസ്സ് " മുടിയിൽനിന്ന് കയ്യെടുക്കാതെ പറഞ്ഞു<br />
<br />
ആലിലയിൽ ഒളിച്ചിരുന്ന ഒരു മഞ്ഞിൻ കണം അടർന്ന് താഴോട്ടുവീണ് അവളുടെ മേനിയിൽ പതിച്ചു <br />
<br />
<br />
<br />
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-26625865356555091782013-12-31T06:48:00.000-08:002013-12-31T06:48:02.095-08:00 വരുമോരോ വർഷം വന്നപോലെ പോം <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
വരാനുള്ള വർഷമൊന്നും വഴിയിൽ തങ്ങില്ല. ശകൻ, കൊല്ലൻ, ഗ്രിഗൊറി പിന്നെ പേരറിയാത്ത
എത്രയോ പേരുകളിലുള്ള വർഷങ്ങൾ. എന്തൊക്കെ കോലാഹലത്തോടെയാൺ` ഇവറ്റകൾ
വന്നുകൊണ്ടിരുന്നത്` ഇതുപോലൊരു കൊല്ലം ഇതുവരെ ഉണ്ടായിട്ടില്ല ഇനിയൊട്ട്` ഉണ്ടാകാനും
പോകുന്നില്ല. ഇനി ഇതുപോലൊന്ന്` കാണണം എന്നുണ്ടെങ്കിൽ ഏഴെട്ടുജന്മം കഴിയണം
.എന്നൊക്കെ കൊട്ടിയും ഘോഷിച്ചുമാണ് വരവ്. പോകുന്നതിന് പലപ്പോഴും സാക്ഷികളുപോലും
കാണില്ല. വരുമോരോ കൊയ്ലോൺ വന്നപോലെ പോം. അത്രയേ ഉള്ളൂ. . ആറുദിവസം കഴിഞ്ഞുള്ള ഏഴാം
ദിവസം ഒന്നും ചെയ്യാതെ മടിയനായി ചാരുകസേരയിൽ കിടന്ന്` വീശുപാളകൊണ്ട്
വീശികൊണ്ടിരുന്നപ്പോൾ മൂപ്പര് ഏഴുദിവസം കൂടുമ്പോൾ ഒരു ആഴ്ച നാലാഴ്ച ഒരു മാസം
പന്ത്രണ്ട് മാസം ഒരു വർഷം ഒരു വർഷം കഴിഞ്ഞാൽ അടുത്തത്. എന്ന് ചിന്തിച്ചിരുന്നൊ
എന്നെനിക്കറിയില്ല. ആരാണ് മൂപ്പർക്ക് വേണ്ടി അനന്തമായ കാലത്തിനെ ചെറിയ ചെറിയ
കഷ്ണങ്ങൾ ആയി മുറിച്ചതെന്നും അറിയില്ല. അങ്ങിനെ മുറിച്ചതിൽ ഒന്നിന് 2014 എന്ന്
പേരുമിട്ട് . ഒരു ചെറിയ ഇലക്കുമ്പിളിൽ കിട്ടുമ്പോൾ വിളമ്പുന്നവനും അറിയാം എന്ന്
ഉണ്ണുന്നവൻ അറിയണം. അതുകൊണ്ട് നേരാംവണ്ണം ഉപയോഗിച്ചാൽ അവരവർക്ക് കൊള്ളാം എന്നേ
എനിക്ക് പറയാനുള്ളൂ. ഇത് മരിച്ചവർക്കും ജനിച്ചിട്ടില്ലാത്തവർക്കും ബാധകമല്ലതാനും </div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-90245796409545807572013-06-23T09:24:00.003-07:002013-06-23T09:24:29.917-07:00അപേക്ഷ <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div style="text-align: center;">
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">ഉത്തർഖണ്ഡിലെ ദുരന്തബാധിതരെ സഹായിക്കാൻ ഒരുമിക്കുക </span></div>
<div style="text-align: center;">
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span></div>
<div style="text-align: center;">
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span></div>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<br />
<ol style="text-align: left;">
<li><span style="color: #444444; font-family: arial, sans-serif;"><span style="line-height: 24px;"><br /></span></span></li>
</ol>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Jympxtx8CWCKWoEoJTexmPW4ilQsSQawmCc6-6xs-Qhgg17itAy5U2rY67GvTQjQMWh0kxcsHQsyLgxTbvSHmpM-fs01nC-cCmpPGi_ajDioVn4qmRAASM5GTKVMzEZgp8rqOW81LAZS/s1600/OB-XX078_itempl_G_20130619050654.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Jympxtx8CWCKWoEoJTexmPW4ilQsSQawmCc6-6xs-Qhgg17itAy5U2rY67GvTQjQMWh0kxcsHQsyLgxTbvSHmpM-fs01nC-cCmpPGi_ajDioVn4qmRAASM5GTKVMzEZgp8rqOW81LAZS/s320/OB-XX078_itempl_G_20130619050654.jpg" width="320" /></a></div>
<div>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span></div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-18144263631100861112013-06-09T10:07:00.000-07:002013-06-09T10:07:08.072-07:00 കിഡ്നി ഫൌണ്ടേഷൻ ഒരു കഥ <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">രാവിലെ ചാരുകസേരയിൽ കിടന്ന് കട്ടങ്കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ . നിലത്ത് പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്ന മകൻ തലപൊക്കാതെ ചോദിച്ചു .</span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> " ഡാഡ് , ഈ കിഡ്നി ഫൌണ്ടേഷൻ എന്ന് പറഞ്ഞാ</span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> എന്താ ?</span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> " ഈ ടോയിലെറ്റ് എന്ന് കേട്ടിട്ടുണ്ട് ഈ കിഡ്നി എന്താണെന്ന് അറിയില്ല "</span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> അവന്റെ ചോദ്യം കട്ടങ്കാപ്പിയുടെ സുഖം കളഞ്ഞിരുന്നു </span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> "വിവരമില്ല അല്ലെ ? തല ഉയർത്തി അവൻ ചോദിച്ചു </span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> പെരുന്തച്ചൻ കോമ്പ്ലെക്സ് കണ്ടമാനം വന്ന് കുത്താതിരിക്കാൻ അവനോട് പറഞ്ഞു ." ഫൌണ്ടേഷൻ .അടിത്തറ കിഡ്നി കിഡ്നി തന്നെ വൃക്ക എന്നും പറയും " </span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> " ഡിക്ഷ്ണറി ആണേൽ അലമാരിയിൽ കാണും ". അവൻ വീണ്ടും പത്രത്തിൽ കമിഴ്ന്നുകിടന്നിരുന്നു </span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> അവനെ അങ്ങിനെ വിട്ടാൽ പറ്റില്ല എന്ന് തോന്നിയപ്പോൾ ചാരുകസേരയിൽ നിവർന്നിരുന്ന് അവനോട് പറഞ്ഞു . " മകനെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പേരന്റ്സ് രണ്ടു കിഡ്നി വീതം ഉള്ളതിൽ ഒന്ന് മാറ്റി വെക്കുന്നതാണ് കിഡ്നി ഫൌണ്ടേഷൻ " .</span><br />
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"><br /></span>
<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> </span><span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;"> അടുക്കളയിൽ പോയി ഒരു കാപ്പി കൂടി എടുത്തുകൊണ്ട് വന്നു . മകൻ തല ഉയർത്തി ഇരിക്കുകയായിരുന്നു </span><br />
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
" അപ്പൊ എനിക്ക് വിദ്യാഭ്യാസം ഉറപ്പായി അല്ലെ മറ്റ് ആവശ്യങ്ങൾക്കൊന്നും എടുത്തിട്ടില്ലല്ലോ ?</div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
<br /></div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
പ്രാഥമിക വിളികളും ചടങ്ങുകളും എല്ലാം കഴിഞ്ഞ് ഓഫീസിൽ പോകാൻ സ്കൂട്ടർ ചെരിച്ചുവെച്ച ശേഷം നിവർത്തിവെച്ചിട്ട് ചവിട്ടുമ്പോൾ അവൻ തല ചൊറിഞ്ഞുകൊണ്ട് അടുത്ത് വന്നു </div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
<br /></div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
" ഡാഡ് അപ്പൊ ഉന്നതവിദ്യാഭ്യാസത്തിനോ ? </div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
<br /></div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
' ഉന്നത വിദ്യാഭ്യാസമോ പൊക്കോണം മുന്നീന്ന് .അതൊക്കെ സ്വന്തം കിഡ്നീ നിന്നോണ്ട് "</div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
<br /></div>
<div style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px;">
അടുത്ത കിക്കിനു സ്കൂട്ടർ സ്റ്റാർട്ടായി </div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-47362686432935761832012-08-31T07:41:00.000-07:002012-08-31T07:41:32.235-07:00യുക്തിക്കൃഷ്ണം <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<br />
<br />
<br /><div>
നാട്ടുനടപ്പ് എന്നാണ് പറയുന്നത്. സമൂഹത്തിന്റെ ചിട്ടകളെ. മനുഷ്യൻ സമൂഹജീവിയാണ്
എന്നും പറഞ്ഞ് ചിറകുവിരിച്ച് നില്ക്കുമ്പോൾ ചിറകിനടിയിൽ അഭയം തേടുന്നവർ
സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്നു ചിന്തിക്കാറില്ല. അവരാണുതാനും ഭൂരിപക്ഷം.
എല്ലാക്കാലത്തും ഉണ്ടായിരുന്നു നാട്ടുവഴിക്കപ്പുറമുള്ള വഴികളിലൂടെ അതുമല്ലെങ്കിൽ
ചിട്ടകളുടെ വരികൾക്കിടയിലൂടെ യാത്ര ചെയ്തവർ. വിരലിലെണ്ണാവുന്നവർ. ചിലരെ സമൂഹം
കല്ലെറിഞ്ഞുകൊന്നു. ചിലരുടെ മുന്നിൽ മേനകയുടെ വേഷം കെട്ടി. പാചകവിധികളും
ചപ്പുചവറുകളും പതിപ്പുകൾ ആവർത്തിക്കുമ്പോൾ തോമസ് പീറ്ററുടെ പുസ്തകം പേരിൽ
കാമമുണ്ടെങ്കിൽ കൂടി എത്ര പതിപ്പുകളായി എന്ന് ചിന്തിക്കുമ്പോൾ അറിയാം നാട്ടുനടപ്പ്
എങ്ങിനെയെന്ന്. </div>
<br /><div>
യുക്തിയും ധർമ്മവും വ്യക്തിപരമായതുകൊണ്ട് ഒരു പരിധി വരെ സമൂഹം പൂച്ചയേപോലെ
പാലുകുടിച്ചുകൊണ്ടിരുന്നോളും.കുടിക്കാൻ പാലുകൊടുക്കണം എന്നേയുള്ളു. യുക്തിയും
ധർമ്മവും മറ്റൊരാളുടെ മൂക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്ന്
ഓർമ്മപ്പെടുത്താൻ പക്ഷെ സമൂഹം വേണം താനും. ചിട്ടകളുടെ ചിലന്തിവലയും വലിയ
പ്രാണികളാണെങ്കിൽ പൊട്ടിച്ചുപോകാം. സ്വാർഥതാല്പര്യങ്ങൾക്കനുസരിച്ച് ഞാൻ എന്റെ
എന്നൊക്കെ പറയാം. എന്റെ എന്നുപറയുന്നിടത്ത് സമൂഹം തുടങ്ങും. </div>
<br /><div>
വനിതാമസികകളിലെ പരസ്യങ്ങൾ കണ്ടാൽ ദൈവം പെണ്ണിനെ സൃഷ്ടിച്ചത് അണ്ടർ
ഗാർമെന്റോടുകൂദിയാണെന്നേ ( അടിവസ്ത്രം എന്നാണ് പഴയ പ്രയോഗം ) ഈ തോന്നലിൽനിന്നാണ്
പെർവേർഷൻ ഉണ്ടാകുന്നത്. ഈ പെർവേർഷൻ ഉള്ളതുകൊണ്ടാണ് അടിവസ്ത്രപരസ്യങ്ങൾ താളുകൾ
നിറയുന്നതും.</div>
<div>
<br /></div>
<div>
യുക്തിക്കും ധർമ്മത്തിനും ഉപരിയായി കാമപൂർത്തീകരണത്തിന് മറ്റൊരാൾ കൂടെ വേണമല്ലൊ.
അനുഭവിക്കുക എന്നേ സമൂഹം പറയു.അനുഭവിക്കുന്നതിൽ ഒരു ബലപ്രയോഗത്തിന്റെ ചുവയുണ്ട്.
അവിടെ സമൂഹത്തിന് നിയന്ത്രണമേർപ്പെടുത്താനും കഴിയും. സംഗീതം ആസ്വദിക്കുന്നതുപോലെ
അതുമല്ലെങ്കിൽ ഈ ഒരു പരിപാടി ആസ്വദിക്കാൻ പറയാത്തതെന്തുകൊണ്ടാണ്</div>
<div>
<br /></div>
<div>
പണ്ടൊരാൾ ചായകുടിക്കുന്നതുപോലെ എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു പുകില്. ഈ ഒരു
ആസ്വാദനം ചായകുടിക്കുന്നതുപോലെതന്നെ മറ്റൊരു പ്രക്രിയ മാത്രമാണ് എന്ന്
മനസ്സിലാക്കിയിരുന്നെങ്കിൽ മാധ്യമങ്ങൾ ആഘോഷിക്കുന്നതുപോലെ ഇത്രയധികം ചായകുടികൾ
ഉണ്ടാകുമായിരുന്നൊ ? ടേംസ് ആന്റ് കണ്ടീഷൻസ് അനുസരിച്ചുള്ള ക്രയവിക്രയമാണല്ലൊ
സമൂഹത്തിന് വേണ്ടത്. </div>
<br /><div>
</div>
<div>
മദർ തെരേസയും ഡയാനാരാജകുമാരിയും ഒരേ സമയത്താണ് രംഗത്തുനിന്ന് മറഞ്ഞത്.
ഓളിച്ചോട്ടത്തിനിടയിൽ മരിച്ച ഡയാനയേയും മാധ്യമങ്ങൾ മദർ തെരേസയോടൊപ്പം വാഴ്ത്തി. ഒരു
സാധാരണക്കാരി ഒളിച്ചോടിയാലൊ?</div>
<div>
<br /></div>
<div>
ഏട്ടിലെ പശു എത്ര കെട്ട് പുല്ലുതിന്നും എന്നു ചോദിച്ചാൽ പുല്ലല്ല വയ്ക്കോലാണ്
പതിവ് എന്നാണുത്തരം </div>
<div>
</div>
<div>
</div>
<div>
</div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com4tag:blogger.com,1999:blog-3680683041526672555.post-33120143801966116602012-08-29T07:36:00.000-07:002012-08-29T07:36:13.529-07:00ഉദ്ധരിക്കാവുന്നവ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
1) സാംക്രമീകരോഗങ്ങളേക്കാൾ വേഗത്തിലാണ് സാംസ്കാരികരോഗങ്ങൾ പടരുന്നത് </div>
<br /><div>
2) ന്യൂനപക്ഷകോരന്മാരേപോലെതന്നെയാണ് മൃഗീയഭൂരിപക്ഷകോരന്മാരും. ഓൾഡ് റൈസ് പോറിഡ്ജ്
കുമ്പിളിൽ തന്നെയാണ് മോന്തുക പതിവ് </div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-68115319609198524532012-08-27T09:25:00.001-07:002012-08-27T09:25:51.836-07:00കാണം വിക്കേണ്ടിവരുന്നവന്റെ ഓണചിന്തകൾ <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ഓണം . ഹാ എത്ര മനോഹരമായ പദം എന്നാണ് പണ്ടൊരു സാഹിത്യകാരൻ പറഞ്ഞ്
രേഖയിലാക്കിയിരിക്കുന്നത് .ചരിത്രാതീത കാലം മുതല്ക്കുതന്നെ ഇപ്പറഞ്ഞ മനോഹരമായ പദം
ലോക മലയാലികളുടെ ദേശീയ ഉത്സവമായിരുന്നു എന്നും വിൽ ഡ്യൂറന്റ് വിൻസന്റ് എ സ്മിത്ത്
തുടങ്ങിയ ചരിത്രകാരന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്. മാവേലി എന്നൊരു തമ്പ്രാന്റെ
ഓർമ്മദിവസമാണ് ഓണം എന്നും അങ്ങോരുടെ ഭരണകാലത്ത് സമ്പത്തും സമൃദ്ദിയും ഓരോ
കാർഡുടമകൾക്കും ന്യായവിലഷാപ്പുകൾ വഴി വെറുതെ കിട്ടിയിരുന്നു എന്നും അവർ
പറഞ്ഞിട്ടുണ്ട്. എന്നാൽ മാർക്സിസ്റ്റ് ചരിത്രകാരന്മാർ മാവേലിയേ ഒരൂ നാടുവാഴി
ദുഷ്പ്രഭു ആയിട്ടാണ് വരച്ചുകാണിക്കുന്നത്. മാവേലി സ്റ്റോർസ് എന്നൊരു വ്യാപാര
ശൃംഘലയുടെ സ്ഥാപകനാണ് ഈ പെറ്റിട്ട ബൂർഷ്വാ എന്നുമാണ് അവരൂടെ മതം.ഇൻഡ്യൻ കോഫീ
ഹൗസുകൾക്ക് ഏകേജീ പോലെയാണത്രെ മാവേലി സ്റ്റോറുകൾക്ക് മാവേലി എന്നും പറയുന്നവരുണ്ട്
ഓണമല്ലേ സഖാക്കളേ എന്നുരയ്ക്കുന്നവരുടെ ചരിത്രത്താളുകളിൽ ഈ ദ്വയക്ഷരി വെറും ഒരു
കാർഷിക വിളവെടുപ്പ് കാപട്യമായിരുന്നത്രെ ആൾക്കാർക്ക് ഇന്നതേ പറയാവൂ എന്നില്ലല്ലോ.
ചില പഴമക്കാർ പറയുന്നത് ആയിരം കുടങ്ങളുടെ വാ മൂടിക്കെട്ടാം ഒരു ചരിത്രകാരന്റെ വാ
മൂടിക്കെട്ടണമെങ്കിൽ അവനും ചരിത്രമാകണമെന്നുമാണ്.<br />
<br /><div>
<br /></div>
<div>
ലഭ്യമായ ചില പ്രാചീന ശിരോലിഖിതങ്ങൾ അനുസരിച്ച് ചരിത്രം പുറകോട്ടാണ് വെച്ചടിവെച്ചടി
പോകുന്നത്.കൃസ്തുവിനും കൃഷ്ണനുമൊക്കെ മുന്നെ ( പുറം നാട്ടുകാരുടെ കാലഗണനയിൽ ബീ സി
. ബീഫോർ ക്രൈസ്റ്റ് അഥവ ബീഫോർ കൃഷ്ണ. ) ഒരു പരശ് റാം കടൽ നികത്തി എടുത്ത ഒരു
തുണ്ടു ഭൂമിയുടെ തമ്പ്രാനായിരുന്നു പരശ് റാമിനും ടി റാം മഴു എറിയുന്നതിനും ഒക്കെ
മുന്നെ ജീവിച്ചിരുന്ന മാവേലിത്തമ്പ്രാക്കൾ .എന്തായിരുന്നു പുള്ളിയുടെ പവ്വറും
പത്രാസും ഭരണമോ .അതു പറയണ്ട കാര്യമില്ല. സ്വർഗമല്ലായിരുന്നൊ സ്വർഗം. അക്കാലത്തേ ഒരു
നിശബ്ദചിത്രത്തിലെ ഗാനം ഈ ചരിത്രമെല്ലാം പാടുന്നുണ്ട് </div>
<br /><div>
<br /></div>
<div>
“മാവേലി നാടുവാണീടുംകാലം </div>
<div>
മാനുഷരെല്ലാരും ഒന്നുപോലെ </div>
<div>
<br /></div>
<div>
എന്നൊക്കെയുള്ള ആ ഗാനം ഇക്കാലത്തും ഹിറ്റ് ചാർട്ടിൽ മുകളിൽ തന്നെയുണ്ട്. ഒന്ന്
എന്ന അക്കത്തിനു തുല്ല്യരായി നിവർന്ന് ശിരസ്സ് ഉയർത്തിയാണ് അഭിമാനികൾ
നടന്നിരുന്നത്. പക്ഷികളും മൃഗങ്ങളും മാത്രമായിരുന്നു. ഈ അക്കത്തിന് ഒരൂ ആക്ഷേപം. </div>
<br /><div>
അത്ഭുതമെന്നുപറയട്ടെ ഋഷിനാഗകുളം എന്ന പുരാതന നഗരത്തിന്റെ
പ്രാന്തപ്രദേശത്തുനിന്നുള്ള ഒരാൾ ഈ തമ്പ്രാനെ ചേറിൽ ചവുട്ടിത്താഴ്ത്തിയ കഥ പ്ളേ
സ്കൂളുകളിലും കിൻഡർഗാർട്ട്നിലും കുപ്പിപാല് കുടിച്ച് കിടന്നുറങ്ങുന്ന
കുഞ്ഞുകുട്ടികൾക്കുപോലും അറിയാം. പിന്നെയല്ലെ പരാധീനക്കാരായ അർത്ഥാപത്തികൾക്ക്.
സ്ളോമോഷനിലാണ് ചേറിൽ താഴ്ന്നുപോയതത്രെ. മുങ്ങിചാകുന്നതിനുമുമ്പ് ഒരു നെല്ലിടനേരം
കൊണ്ട് എഴുതി തയാറാക്കിയ വില്പത്രമനുസരിച്ചാണത്രെ ഓർമ്മദിവസം ആഘോഷമായി
കൊണ്ടാടുന്നതത്രെ. തിരുവോണ നക്ഷത്രജാത മാവേലിനാമ ദേവദാസ് പ്രേത് എന്നൊക്കെ
മന്ത്രംചൊല്ലിയാണത്രെ ബലിയുടെ ബലി തയാറാക്കുന്നതും .ചത്തത് മാവേലിയെങ്കിൽ കൊന്നത്
വാമനൻ തന്നെ എന്നൊരു സീബീയൈ റിപ്പോർട്ട് പില്ക്കാലത്ത് വെളിച്ചവും കണ്ടു. ആരേം
കുറ്റം പറഞ്ഞിട്ടുകാര്യമില്ല.വിധി പിരമ്മാവിനുപോലും തടുക്കാാൻ പറ്റില്ലല്ലൊ.
വരാനുള്ള വാമനൻ വഴിയിൽ തങ്ങാതെ കിണ്ടിയുടെ വാൽ വഴിയാണേലും എത്തിചേരും. പറയുമ്പോൾ
എല്ലാം പറയണമല്ലൊ ഒരുകണക്കിന് അതും നന്നായി. മാവേലി അന്നു
മരിച്ചില്ലായിരുന്നെങ്കിൽ പിന്നെ എപ്പോഴെങ്കിലും മരിച്ചേനെ. കള്ളനേയും
പിടിച്ചുപറിക്കാരനേയും ഒക്കെ പൂവിട്ടുപൂജിക്കുന്ന കാലമല്ലെ. കൊലപാതകിയ്ക്ക് ഒരമ്പലം
ഉണ്ടയതിൽ ഒരദ്ഭുതവും വേണ്ട. കലികാലം കലികാലം എന്നും പറഞ്ഞ് തലയ്ക്കടിച്ച്
പറഞ്ഞോണ്ടിരിക്കാം </div>
<br /><div>
അല്ല അപ്പൊ നമ്മൾ പറഞ്ഞുവന്നത് എന്തുവായിരുന്നു. ആ അതെ ഓണം </div>
<div>
</div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-37806238870869128552012-08-20T01:57:00.001-07:002012-08-20T01:57:48.079-07:00ഓണക്കവിത <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ശ്ശി കാലമായി ഒരു ഓണക്കവിതയുടെ പണിപ്പുരയിലായിരുനു. ശ്ശി കാലത്തിനു് ഒരു അളവ്
വേണമെങ്കിൽ ഒരു വാടകച്ചീട്ടുകാലം എന്നു പറയാം. അതാവിത് സുമാർ പതിനൊന്നു മാതം. ദാ
ഇപ്പോൾ പണിപ്പുരയിൽനിന്ന് വെളിയിലേയ്ക്ക് ഇറങ്ങിയതേയുള്ളു.<br />
<br />
<br />
മലയാലികളുടെ കടലാസു തൂശനിലയിലേയ്ക്ക് ചിരട്ടകയിൽ നിറച്ച് .<br />
<br /> ഒരു പടുകൂറ്റൻ ഓണക്കവിത<div>
<br /></div>
<div>
ഓണത്തിനു ക്ളാവുപിടിച്ചു </div>
<div>
തൊട്ടാലയ്യോ കൈനാറും </div>
<div>
<br /></div>
<div>
ശുഭം </div>
</div>
varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-42692630198921131812011-09-04T03:55:00.000-07:002011-09-04T03:55:03.819-07:00ക്ളീൻ ഷേവ്
<br />
<br /> മുപ്പത്താറാം നമ്പർ ബഡ്ഡിൽ കാലും നീട്ടി ഇരിക്കുമ്പോൾ മൂപ്പര് കടന്നുവന്ന് പറഞ്ഞു.
<br />
<br /> “ നാളെ ഓപ്പറേഷൻ ഉള്ളവർ തോർത്തുമുടുത്തുകൊണ്ട് പുറകെ പോരെ. ബ്ളയ്ഡിന്റെ കാര്യത്തിൽ റേഷൻ വേണ്ട. . എത്രയായാലും കുഴപ്പമില്ല. പക്ഷെ നാലിൽ കുറയരുത്.”
<br />
<br /> വെളുത്ത കുട്ടിത്തോർത്തുമുടുത്ത് ദാസനേപോലെ പുറകേ ചെന്നു. മൂക്കിനു താഴെ നനച്ച കോട്ടൺ തൂത്തിട്ട് കത്തി വെയ്ക്കുന്നതിനിടയിൽ മൂപ്പരു പറഞ്ഞു.
<br />
<br /> “ ഇതുപോലെ പലേടത്തും കത്തിവെയ്ക്കും. അനങ്ങിപോകരുത്, അനങ്ങിയാൽ കത്തി പലതും കൊണ്ടുപോയെന്നു് വരും”
<br />
<br /> മൂക്കിനു താഴെ ഒരു ശൂന്യത അനുഭവപ്പെട്ടപ്പോൾ ചോദിച്ചു.
<br />
<br /> “ ചേട്ടാ, ഒരു കണ്ണാടി കാണിക്കാമോ? മീശ ഇല്ലാത്ത എന്നേ ഞാൻ തന്നെ കണ്ട കാലം മറന്നു”
<br />
<br /> “ ഇനിയും പല സ്ഥലങ്ങളും ശരിയാക്കിയെടുക്കാനുണ്ട്. കണ്ണാടിയിൽ ഒരുമിച്ച് കാണാം” കൈ ഉയർത്തിവെച്ച് കക്ഷത്തിൽ നനഞ്ഞ കോട്ടൺ തൂക്കുന്നതിനിടയിൽ മൂപ്പരു പാടി
<br />
<br /> “ കണ്ണാടി കാണുവോളം
<br /> തന്നുടെ മുഖമെത്ര
<br /> നന്നെന്നു നിരൂപിയ്ക്കും
<br />
<br />
<br /> അതുപോട്ടെ ഹിന്ദി സിനിമയിൽ നടന്മാർക്കൊന്നും നെഞ്ചിൽ രോമമില്ല കേട്ടോ. കണ്ടത്തിൽ കൂടെ കൊയ്ത്തു യന്ത്രം പോകുവാന്നു കരുതിയാൽ മതി”
<br />
<br /> കത്തിയിൽ മൂന്നാമത്തെ ബ്ളെയ്ഡ് തിരുകി മൂപ്പര് തോർത്തിന്റെ കുത്തിനുപിടിച്ചു.
<br />
<br /> “ ഇനിയാണ് പ്രധാന രംഗങ്ങൾ കേട്ടോ മാഷേ, ശരീരം എന്നു പറയുമ്പോൾ ക്ഷേത്രസങ്കല്പമായതുകൊണ്ട് ആശയം മാറ്റി മൂത്രാലയം എന്നു പറയുന്നതാണ് എനിക്കിഷ്ടം”
<br />
<br /> പുക്കിളിനു താഴെ കത്തി അമർന്നു. ചങ്കിൽ കൊള്ളുന്നപോലെ തോന്നി. കത്തി താഴേക്ക് നീക്കുന്നതിനിടയിൽ മൂപ്പരു ചോദിച്ചു. “ എങ്ങിനെയുണ്ടെന്റെ ആശയം”?
<br /> “ ആശയമൊക്കെ കൊള്ളാം ചേട്ടാ, പക്ഷെ ആലയം എന്റെയാണെന്നോർമ്മ വേണേ”
<br />
<br /> നാലാമത്തെ ബ്ളെയ്ഡിന്റെ കവറഴിക്കുന്നതിനിടയിൽ മൂപ്പറു പറഞ്ഞു. “ കൊല്ലം കൊറച്ചായി മാഷേ”
<br /> എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് തോർത്ത് കുടഞ്ഞുടുത്തു.തോർത്ത് അഴിച്ചുമാറ്റിയപ്പോൾ താഴെ വീണ കടലാസുകഷ്ണം മൂപ്പരുടെ പോക്കറ്റിലിട്ടിട്ട് പറഞ്ഞു
<br /> “ രൂപയ്കൊക്കെ വെല ഇടിയുകല്ലെ”
<br /> മുറിയിൽ ഒരു റ്റ്യൂബ് കത്തി
<br />
<br />
<br />
<br />
<br />
<br />
<br />
<br />varierhttp://www.blogger.com/profile/12487725576484937926noreply@blogger.com6tag:blogger.com,1999:blog-3680683041526672555.post-14117279973125300732011-09-02T00:01:00.000-07:002011-09-02T00:06:57.942-07:00നീർചാല്
<br />ചുവന്ന അടപ്പുള്ള പ്ളാസ്റ്റിക്ക് കുപ്പി അവളുടെ മുന്നിലേയ്ക്ക് നീക്കിവെച്ചിട്ട് പറഞ്ഞു.
<br />“ ഗംഗാജലമാണ്, ഗംഗോത്രിയിൽനിന്ന് നിനക്കുവേണ്ടി എടുത്തത്”
<br />കുപ്പി കയ്യിലെടുക്കുമ്പോൾ അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു. അടപ്പുതുറന്ന് ഗംഗാജലം നിലത്തേയ്ക്ക് ഒഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
<br />“ ഇങ്ങിനെയാണോ ഉണ്ണീ, ദേവലോകത്തുനിന്ന് ഇവൾ ശിവന്റെ ജടയിലേക്ക് ചാടിയത്. പിന്നെ ഒരു നീർപുഴുവായി, ചാലായി. എത്രയോ ഗ്ളേസിയറുകളിൽനിന്ന് ഒഴുകിതുടങ്ങിയത്?”
<br />കുപ്പി അടച്ച് തിരിച്ചു തരുന്നതിനിടയിൽ അവൾ പറഞ്ഞു.
<br />“ ഉണ്ണിക്കറിയാമോ, ഗംഗോത്രിയിൽ ആൾക്കാർ ശൗചം ചെയ്യുന്നതുപോലും ഗംഗാജലത്തിലാണ് ”
<br />അടുത്ത്നിന്ന് എഴുന്നേറ്റ് ഒരു നീർചാലുപോലെ അകലേയ്ക്ക് ഒഴുകിപോകുന്നതിനിടയിൽ ഒരു കല്ലിൽ തട്ടി തിരിഞ്ഞുനിന്നു
<br />“ അല്ലെങ്കിൽതന്നെ ഏത് ജലമാണ് ഗംഗാജലമല്ലാത്തത്”
<br />പിന്നെ വീണ്ടും ഒരു നീർചാലായി താഴേക്ക് താഴേക്ക്
<br />varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-80650892418760007432010-12-06T06:37:00.000-08:002010-12-06T06:58:45.595-08:00കഥയില്ലായ്മ മൂന്നാം ഇന്‍സ്റ്റാള്‍മന്റ്<div><br /></div><div><br /></div><div> അപ്പുചേട്ടന്റെ കടലവണ്ടിയില്‍ നിന്ന് എട്ടണയ്ക്ക് കടലയും വാങ്ങി അമ്പലപടിയില്‍ പോയിരുന്നു. ആലിനു ചേര്‍ന്നൊരു തറയ്ക്കും താഴെയായിട്ടാണ് പടിയുടെ കിടപ്പ്. തനിത്തറകള്‍ക്ക് കിടക്കാന്‍ പാകത്തിന്. തെക്കുനിന്ന് വടക്കോട്ട് നീളത്തില്‍ .ചേര്‍ന്നൊരു കുളം പിന്നെയും താഴെയാണ്. ശ്രീനിവാസയ്യര്‍ റോഡും മുറിച്ച് ദേവസ്വം ക്യാമ്പ് ഷെഡിന്റെ ഓരം ചേര്‍ന്ന് താഴോട്ടിറങ്ങിയാല്‍ മുങ്ങിചാകാന്‍ പാകത്തിനാണ് വെള്ളോം. അമ്പലപ്പടിയില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. സമയം പോകാന്‍ പ്രത്യേകിച്ച് വാച്ചൊന്നും കെട്ടേണ്ടതില്ല. വഴിയേപോകുന്ന ഏതെങ്കിലും ചിന്തയേ എടുത്ത് മനസ്സിലിട്ടാല്‍ മതി. കടല തീരുമ്പോള്‍ ദീപാരാധന കഴിഞ്ഞ് നടതുറക്കും. ഗോപുരത്തിനുവെളിയിലുള്ള വെടിവഴിപാടുകാരന്‍ പുറകില്‍ കൊണ്ടുവെച്ച് രണ്ടുമൂന്ന് കതിന പൊട്ടിക്കും മതില്‍കകത്തുള്ള വലിയ മണിയുടെ കയറില്‍ ആരെങ്കിലും ആയാസപ്പെട്ട് തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും ആടും. അതാണ് ചിട്ട. വേണമെങ്കില്‍ പടിയില്‍ നിന്നെഴുനേറ്റ് തിരിഞ്ഞുനിന്ന് കൈകൂപ്പി " എന്റെ തിരുനക്കരയപ്പാ" എന്ന് വിളിക്കാം. വിളിച്ചില്ലെങ്കിലും പ്രത്യേകിച്ച് പരാതിയൊന്നും കാണില്ല. അകത്ത് സപരിവാരമാണ്. സിംഹോം കാളേം മയിലും പാമ്പും എലിയും എന്നുവേണ്ട . എല്ലാകാര്യവും നോക്കണ്ടെ.</div><div><br /></div><div> പടിയില്‍ ഇരുന്ന് കടലയുടെ കുമ്പിള് തുറന്നപ്പോള്‍ പാരമ്പര്യഗുണം എന്ന വിഷയമാണ് ഇന്നത്തെ ചിന്താവിഷയമായി ഏറ്റെടുത്തത്. അവിടുന്നങ്ങോട്ട് ചിന്ത ഏതൊക്കെ കാടുകളിലാണ് കയറിപോയതെന്നറിയില്ല. ഇടയ്ക്ക് ചിന്തയ്ക്ക് ചിന്തേരിടണോ എന്നുപോലും ശങ്കിച്ചു. </div> <div><br /></div><div> " നമസ്കാരം മാഷേ"</div><br /><div> ഓര്‍ക്കാപ്പുറത്താണ് ചിന്തയ്ക്കു മുറിവുപറ്റിയത്.</div><br /><div> " വനംവകുപ്പിന്റെ അനുമതിയോടെയാണോ ചിന്തയെ കാടുകയറ്റിയത്"</div><br /><div> വായില്‍നിന്ന് ഒരുകെട്ട് ബീഡിപ്പുക പുറത്തേക്ക് തള്ളികൊണ്ട് കുട്ടന് അടുത്തുവന്നിരുന്നു. മുറിവില്‍ അല്പം മരുന്നുപുരട്ടിക്കൊണ്ട് കുട്ടനോട് ചോദിച്ചു.</div><br /><div><br /></div><div> " അല്ല കുട്ടാ ഇന്നെന്താ പതിവില്ലാതെ നേരത്തേ ? നേരത്തേ പതിവില്ലാത്തതായിരുന്നല്ലോ ?"</div><br /><div> " അങ്ങകത്ത് ഭയങ്കര ചൂടാണ് മാഷേ അതാണ് നേരത്തെ വെളിയിലേക്കിറങ്ങിയത് മാത്രമല്ല ശബരിമല സീസണല്ലെ മിഡില്‍മെന്നിനെ കൂടതെ എന്തെങ്കിലും നേരിട്ടുകിട്ടുകാണെങ്കില്‍ അത്രേമായല്ലൊ .വില്ല്വപത്രമെങ്കില്‍ വില്ല്വപത്രം. അതെല്ലാം മറന്നേക്കൂ എന്തായിരുന്നു ഇന്നത്തെ ചിന്താവിഷയം?"</div><br /><div> " കേട്ടോ കുട്ടാ പാരമ്പര്യഗുണം എന്ന വിഷയത്തിനെ അധീകരിച്ചായിരുന്നു പത്തുപുറത്തില്‍ കവിയാതെ ചിന്തിച്ചുകൊണ്ടിരുന്നത്. കുട്ടനറിയാമോ അച്ഛന് പേരുകേള്‍പ്പിച്ച പ്രൊഫസറായിരുന്നു. അക്കാലത്ത് അദ്ദേഹം രചിച്ച ഗൈഡുകള്‍ വായിച്ച കുട്ടികളെ സര്‍വ്വകലാശാലാബിരുദം നേടുയിരുന്നുള്ളൂ. സര്‍വ്വ കലാശാലയിലും അങ്ങിനെതന്നെ . അക്കുട്ടികള്‍ക്ക് മൂലം പോലും വേണ്ടിയിരുന്നില്ല. മൂപ്പര് ഗ്രന്ഥം മൂന്നായാണ് പകര്‍ത്തിയിരുന്നത്. പിന്നെ സിന്ദാബാ സിന്ദാബാ അച്ഛന്റച്ഛന് മുത്തച്ഛന്. തിരുവിതാംകോട് യൂണിവേഴ്സിറ്റിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരു പ്രൊഫസറില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനോടൊപ്പം ആ ദേഹത്തിന്റെ വിഷയവും നിന്നുപോയി. ചാന്‍സിലര്‍ക്ക് സെനറ്റുഹാളില്‍ ഒരു എണ്ണഛായ വെക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒന്നും തടഞ്ഞില്ല. പിന്നെ മുത്തച്ഛന് മുതുക്കന്റെ അച്ചന് . പേരും കേമന്‍ എന്നുതന്നെയായിരുന്നു. രാജാക്കന്മാരുടെ പോലും ആശാനല്ലായിരുന്നോ അതാണ് പാരമ്പര്യം. പക്ഷെ മൂപ്പിലാന് "</div><br /><div> മുഴുവനക്കാന്‍ പറ്റിയില്ല</div><div><br /></div><div> " അച്ഛനില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും മാഷായേനെ, അല്ലേ മാഷേ" കുട്ടന് ഇടയ്ക്കുകയറി പറഞ്ഞു.</div><div><br /></div><div> അത്ഭുതമാണ് തോന്നിയത്. അതീവ ഗോപ്യമായി അടച്ചുപൂട്ടി ലോക്കറില്‍ വെച്ചുപൂട്ടിയിരുന്ന കുടുംബചരിതം കുട്ടനെങ്ങിനെയാണ് അറിഞ്ഞത്. മനസുവായിച്ച പോലെ കുട്ടന് പറഞ്ഞു.</div><div><br /></div><div> " അച്ഛന് മഹാജ്യോത്സരായിരുന്നു മാഷേ. ഞാന്‍ കീശ നോക്കി ഭാവി പറയുന്നതുപോലെയായിരുന്നു മൂപ്പര് മുഖം നോക്കിപറഞ്ഞുകൊണ്ടിരുന്നത്. അണുവിട തെറ്റില്ല. അണു എന്നുപറഞ്ഞപ്പോളാണ് ഒരുകാര്യം ഓര്‍ക്കുന്നത്. രണ്ടാം ലോകമഹായുദ്ധം എന്നാണ് തീരുന്നത് എന്നു പ്രവചിക്കാന്‍ അച്ഛനാശയുണ്ടായിരുന്നു. പക്ഷെ നീചന്മാര് അമേരിക്കന്‍ കുത്തകമുതലാളിമാര് അതിനുസമ്മതിച്ചില്ല. അവര്‍ നേരത്തെ പോയി സന്ധി ഒപ്പിട്ടുകളഞ്ഞു. സമധാനത്തിനുള്ള ഒരു നോബെല്‍പ്രൈസ് വീട്ടിലെ ഫ്രിഡ്ജില്‍ വരണ്ടതായിരുന്നു. അവര്‍ അതാണ് കളഞ്ഞുകുളിച്ചത്.പിന്നെ മുത്തശ്ശനോ. മൂപ്പിലാന് അതിലും പുലിയായിരുന്നു. ഉത്സവപറമ്പുകളില്‍ തത്തേവിട്ട് കാര്‍ഡ് എടുക്കുന്ന കളി മൂപ്പരാണത്രെ തുടങ്ങിയത്. കവിയുമായിരുന്നു.</div><br /> ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും<div> തത്തമ്മ തത്തമ്മ തന്നെ പാരില്‍</div><div><br /></div><div> എന്ന കാവ്യം അദ്ദേഹമാണത്രെ രചിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിലാണ് മൂപ്പര്‍ക്ക് നോബെല്‍സമ്മാനം കളഞ്ഞുപോയത്. ഇനി മുത്തശ്ശന്റെ അച്ഛനോ. മൂപ്പര്‍ക്ക് കവടിനിരത്താന്‍ കവടിപോലും വേണ്ടായിരുന്നു എന്നാണ് റ്റോയന്‍ബി പറഞ്ഞിരിക്കുന്നത്. പക്ഷെ മൂപ്പിലാന്"</div><br /><div> ഒരുനിമിഷത്തെ മൗനത്തിനുശേഷം കുട്ടന് ചോദിച്ചു. " മാഷെ മാഷിന് കാര്യം പിടികിട്ടിയൊ?</div><div><br /></div><div> " ഇറ്റീസ് ഈസി മൈഡിയര്‍ കുട്സണ്‍ ഞാനിപ്പോള്‍ ഷെര്‍ലോക് ഹോംസ് കഥകളാണ് വായിക്കുന്നത്.ബൈദ്ബൈ മിസ്റ്റര്‍ കുട്സണ്‍ നിങ്ങള്‍ കഞ്ചാവുബീഡിയാണ് വലിക്കുന്നത് എന്നു ഞാന്‍ മനസ്സിലാക്കുന്നു."</div><div><br /></div><div> " ഒരു ബീഡി ഒണ്ടേല് താടാ ഉവ്വേ" പുറകില്‍ കതിന കൊണ്ടുവെച്ചിട്ട് വെടിക്കാരന്‍ പറഞ്ഞു.</div><br /><div> </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-60660180026089538402010-05-08T02:11:00.000-07:002010-05-08T02:25:23.526-07:00ഒന്നില്‍ പിഴച്ച്<div><br /></div><div><br /></div><div> അതിരാവിലെ ചാടിയെഴുന്നേറ്റ് പ്രാകൃതകര്‍മ്മങ്ങള്‍ യഥേഷ്ടം നിര്‍വ്വഹിച്ച് കുപ്പായത്തില്‍ ഓടിക്കയറി. കര്‍മ്മഫലം തരും ഈശ്വരനല്ലോ എന്നു കീര്‍ത്തനവും ചൊല്ലി ബാങ്കില്‍ ചെന്നു. പാസ്ബുക്ക് പതിച്ചുവാങ്ങി അക്കൗണ്ടിനെ മാറിയും മറിച്ചും നോക്കി. കഴിഞ്ഞ കേസിന്റെ കാലത്തുകണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിരിക്കുന്നു. പാവം പിന്നെ ഗര്‍ഭിണിയും എന്നു പ്രയോഗിക്കാന്‍ തോന്നും.</div><br /><div><br /></div><div> പൊരിവെയിലില്‍ വീട്ടിലോട്ട് നടന്നു. ഇടക്ക് ഒരു ഷോഡാ കുടിക്കാന്‍ പോലും ശരീരം നിര്‍ത്തണമെന്നു തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു അക്കൗണ്ടിന്റെ ആരോഗ്യസ്ഥിതി ഓര്‍ത്തുള്ള പരവേശം. </div><br /><div><br /></div><div> വീട്ടില്‍ചെന്ന് ഫാന്‍ ഫുള്‍സ്പീഡിലിട്ട് ചാരുകസേരയില്‍ കിടന്നു. ആധി അങ്ങോട്ടെന്നല്ല എങ്ങോട്ടും മാറുന്നില്ല. പണ്ടേ ദുര്‍ബ്ബല എപ്പോള്‍വേണമെങ്കിലും സിദ്ധികൂടുമെന്ന് ഒരു നിജോമില്ല. അപ്പോളാണ് പണംകൊണ്ടെറിഞ്ഞ് പണത്തില്‍ കൊള്ളിക്കുന്ന ധനതത്വശാസ്ത്രാധ്യാപകനെ ഓര്‍ത്തത്. ഫോണ്‍ കറക്കി മറുതലയ്ക്കല്‍ സുഹൃത്തുവന്നപ്പോള്‍ ജാത്യാലും കര്‍മണാലും ഉണ്ടായ സകല കഥകളും പരത്തി വായിച്ചുകൊടുത്തു.</div><br /><div><br /></div><div> " വരുമോരോ കേസസ്</div> അക്ക്ക്കൗണ്ടിനു ഹാനിയായി<div> വരുമോരോ ഹാനി </div> വന്നപോലെ പോവും"<br /><div><br /></div><div> മറുതലയ്ക്കല്‍ കവിതകേട്ടപ്പോള്‍ അതു ധനതത്വക്കാരന്‍ സുഹൃത്തു തന്നെയോ എന്നു ശങ്ക തോന്നി.</div><br /><div><br /></div><div> " താങ്കള്‍ എന്റെ സുഹൃത്ത് ധനതത്വം തന്നെയല്ലെ? ചോദിച്ചുപോയി</div><br /><div> " അതേയതെ, ഉപരിബിരുദം നടത്തിയപ്പോളാണ് ധനമായത് ബിരുദം ഭാഷയിലാണേയ്. അതുകൊണ്ടാണ് കവിതയില്‍ ഒരു കമ്പം വന്നത് കുറ്റം പറയരുതല്ലൊ സുന്ദരിയാണു കേട്ടോ"</div><div><br /></div><div><br /></div><div> " അവളെവിടെയെങ്കിലും കിടക്കട്ടെയണ്ണാ, ഒരു പോംവഴി പറഞ്ഞാട്ടെ</div><div><br /></div><div> " ആപദി കിംകരണീയം<br /> ഒട്ടും അമാന്തിക്കണ്ട പാലക്കാടിനു വണ്ടി പിടിച്ചോളൂ സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ എന്താണു വില? മുക്കുപണ്ടപണയത്തിനു പോലും ഇപ്പോള്‍ മണിമണി പോലെ മണികിട്ടും. അര്‍ത്ഥാപത്തിയാണേയ് അലങ്കാരം. പൊന്നുംകുടത്തിനു പൊട്ടു വേണ്ടതാനും"</div><br /><div><br /></div><div> പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട് പൂട്ടി പുറത്തിറങ്ങി. ആദ്യംകണ്ട വണ്ടിക്കുതന്നെ പാലക്കാടിന് തലവെച്ചു.</div><div><br /></div><div><br /></div><div> തീര്‍ത്തും ഖിന്നനും ദു;ഖിതനുമായി ഇരുന്നപ്പോള്‍ അവള് ചോദിച്ചു " എന്താണവിടേയ്ക്ക് പറ്റിയത് ഇങ്ങിനെ ഖിന്നനായി നിഷ്ക്രിയത്വം പൂണ്ട് കാണപെടുവാന്‍. ഈ ദാസിയോട് പറഞ്ഞാലും<br /><br /><br /></div><div><br /></div><div> ജാത്യാലും കര്‍മണാലും എഴുതപ്പെട്ട കേസുകെട്ടെല്ലാം മലര്‍ക്കെ തുറന്ന് അവളുടെ മുന്നിലേക്കിട്ടിട്ട് അനന്തതയിലേക്ക് നോക്കി താടി തടവിക്കൊണ്ട് അവളോട് പറഞ്ഞു.</div><div><br /></div><div><br /></div><div> " ഒന്നും പറയാനും ചെയ്യാനും പറ്റാത്ത കാലമാടീ, കലികാലം എന്നല്ലാതെ എന്താ പറേകാ. ആര് എപ്പോള്‍ എന്തിന് കേസിന് പോകും എന്നു പറയാന്‍ പറ്റുമൊ"</div><br /><div><br /></div><div> </div><div> പെട്ടെന്നാണ് തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘം നിറയുന്നതുപോലേ അവളുടെ മുഖം കറുത്തത്</div><div><br /></div><div> </div><div> " നിങ്ങള്‍ക്ക് ലജ്ജയില്ലേ ഹേ മനുഷ്യാ " അവള് കോപിഷ്ഠയായി ചോദിച്ചു. " ഈ കഥ പറയാനാണോ നിങ്ങള്‍ പണം മുടക്കി ഇത്തറ്റം വന്നത് തിരിച്ചുള്ള ലാസ്റ്റ് വണ്ടി ഇപ്പോള്‍ പോകും അതുകഴിഞ്ഞാല്‍ കുറച്ചുകഴിഞ്ഞേയുള്ളൂ"</div><br /><div><br /></div><div> അടുത്ത ഒരു കേസോടുകൂടി ശാപ്പാട് ഫ്രീ എന്ന് ചിന്തിച്ച് ചാരുകസേരയില്‍ കിടന്നപ്പോള്‍ കോളിംഗ് ബെല്‍ ശബ്ദിച്ചു.വാതില്‍ തുറക്കാതെ തന്നെ അകത്തുകയറിയ കറുത്തകോട്ടിട്ട ചെങ്ങാതി പറഞ്ഞു</div><br /><div><br /></div><div> " ഇരിക്കാനൊന്നും സമയമില്ല, ആ കയ്യിങ്ങുതന്നേ, ഭാഗ്യവാന് ഇനി ഫ്രീയായിട്ട് നടക്കാമല്ലൊ. മറുസ്ത്രീഗമനവും നിഷ്ക്രിയത്വവും കൂടാതെ കാലമാടീ അതായത് എരുമേ എന്നും വിളിച്ചെന്നും ആരോപിച്ച് അവള് വിവാഹമോചനത്തിന് കേസുകൊടുത്തിട്ടുണ്ട്. ഒപ്പിട്ട് കൊടുത്തിട്ട് നമ്മക്കിതൊന്ന് ആഘോഷിക്കണ്ടേ മാഷേ"</div><br /><div><br /></div><div><br /></div><div> കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ. ആകെ കൂടയുള്ള ഒരു അത്താണിയായിരുന്നു.അവള്. വീഴാതിരിക്കാന്‍ വക്കീലിനെ ചാരി തൊണ്ടയിടറികൊണ്ട് ചോദിച്ചു.</div><br /><div><br /></div><div> " അല്ല വക്കീലേ, നമ്മുക്കിതങ്ങ് കോമ്പ്രമൈസാക്കരുതോ? ഞാന്‍ വൈകിട്ട് ഓഫീസിലോട്ട്....."</div><br /><div><br /></div><div> മുഴുവന്‍ പറയാന്‍ വക്കീല്‍ സമ്മതിച്ചില്ല. " മാഷിനെന്നാ ഭ്രാന്തുണ്ടൊ വൈകിട്ട് നമ്മള്‍ക്കിതൊന്ന് ആഘോഷിക്കണം. ബാറില്‍നിന്നിറങ്ങിയാല്‍ ഞാന്‍ ബാറില്കാണും"</div><br /><div><br /></div><div> വാതില്‍ തുറന്ന് വക്കീല്‍ പുറത്തിറങ്ങി .തലകറങ്ങുന്നു. ഇട്ടിരുന്ന കുപ്പായത്തിനുള്ളില്‍ വിയര്‍പ്പ് നദിയായി ഒഴുകുന്നു. ഫാനിന് കാറ്റ് കുറഞ്ഞതുപോലെ. ചാരുകസേര വലിച്ച് ഫാനിന്റെ കീഴിലേക്കിട്ടു</div><div><br /></div><div> </div><div> ജനലഴികള്‍ക്കിടയിലൂടെ തല അകത്തേക്കിട്ടിട്ട് വക്കീല്‍ പറഞ്ഞു</div><br /><div><br /></div><div> " കസേര വലിച്ച് ഫാനിന്റെ അടിയിലേക്ക് ഇടുന്നതൊക്കെകൊള്ളാം ശ്രമം പരാജയപെട്ടാല്‍ അതിന് വേറെ കേസുവരും"</div><br /><div><br /></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com2tag:blogger.com,1999:blog-3680683041526672555.post-48187706015307458902010-05-07T20:42:00.000-07:002010-05-07T20:55:20.926-07:00കര്‍മണ<div><br /></div><div><br /></div><div> ജാത്യാല്‍ വന്നത് തൂത്തുകളഞ്ഞിട്ട് ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കാഗെസ്സെടുത്തു. കലവും.</div><br /><div> </div><div> സൂര്യന് നടന്ന് പടിഞ്ഞാറെത്തിയപ്പോള്‍ സായിപ്പ് മുറിപൂട്ടി പുറത്തിറങ്ങി.നായരുടെ കാപ്പിക്ലബ്ബില് നിന്ന് ഒരു ചായയും രണ്ടു വടയും വാങ്ങി. രണ്ടും അവിടെവെച്ച് തന്നെ കഴിച്ചു. രണ്ടുകെട്ട് ബീഡിയും വാങ്ങി കിഴക്കേ ആല്‍ത്തറയിലേക്ക് നടന്നു.</div><br /><div><br /></div><div> ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ സായിപ്പ് ചിന്തിച്ചു അമ്പലകുളം കുളത്തില്‍ കുളിക്കുന്ന സ്ത്രീകള്‍ കൂടാതെ അമ്പലവും കുളത്തിനുമപ്പുറം വയല്‍ഫീല്‍ഡുകള്‍ അതിനുമപ്പുറം നീളത്തില്‍ മരിച്ചുകിടക്കുന്ന, നദി നീളത്തില്‍കിടക്കുന്ന തീവണ്ടിപാത . തീവണ്ടിയാപ്പീസ്. എന്തുകൊണ്ടും സുന്ദരമായ സ്ഥലം. ശരിക്കും ഗോഡ്സ് ഓണ്‍ കണ്ട്രികളുതന്നെ. ആല്‍ത്തറയാണെങ്കില്‍ കുത്തിയിരുന്ന് ബീഡിവലിക്കാന്‍ പറ്റിയ സ്ഥലവും. സായിപ്പ് ഒരു ബീഡിക്ക് തീ കൊളുത്തിയപ്പോള്‍ തീവണ്ടിയാപ്പീസില്‍നിന്ന് ഒരെണ്ണം ഇറങ്ങി പുകയൂതികൊണ്ട് ഒറ്റപാലം ലാക്കാക്കി ഇഴഞ്ഞുപോയി. </div><br /><div> ബീഡി വലിച്ച് കൂട്ടുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല മണിയടിക്കുന്ന ശബ്ദം കേട്ടാണ് ചിന്തയില്‍നിന്നുണര്‍ന്നത്. ആദ്യം ബിഗ്ബെന്‍ ആണെന്നാണ് കരുതിയത്. പിന്നെയാണ് ക്ഷേത്രത്തില്‍ ദീപാരാധനയുടെ മണിയാണെന്ന് മനസ്സിലായത്. ഒരു കൊതുക് പറന്ന് വന്ന് സായിപ്പിന്റെ ചെവിയില്‍ മൂളി.<br /></div><div><br /></div><div><br /></div><div> " സായിപ്പാണെന്നൊന്നും നോക്കില്ല. ചോരകുടിച്ചുകളയും ഞാന്‍. വേഗം സ്ഥലം വിട്ടൊ"</div><div><br /></div><div> വലിച്ചുകൊണ്ടിരുന്ന ബീഡി ആല്‍ത്തറയില്‍ കുത്തികെടുത്തി കുറ്റി ചെവിയ്ക്കിടയില്‍ തിരുകി മുറിയിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്.</div><br /><div><br /></div><div> " പേരെന്താ?" ഒരു കൗതുകത്തിന് ചോദിച്ചു<br /><br /></div><div> " സുശീല"<br /></div><div><br /></div><div> സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണുതുടങ്ങിയതുകൊണ്ട് അവള് കാല്‍നഖം കൊണ്ടൊരു കുറിവരച്ചോ എന്ന് സായിപ്പ് കണ്ടില്ല. </div><br /><div><br /></div><div><br /></div><div> " നാളോ?"<br /><br /> " നാള് നാരങ്ങ, അഭിമുഖമൊന്നും ഇവിടെ വെച്ച് വേണ്ട സായിപ്പെ. നാട്ടുകാര്‍ എന്തുവിചാരിക്കും." അവള് മുന്നോട്ടുനടന്നു.</div><div><br /></div><div> മുറിയുടെ വാതില്‍ സായിപ്പ് അടയ്ക്കുന്നതിനിടയില്‍ മണ്ണെണ്ണവിളക്കിന്റെ തിരി താഴ്ത്തികൊണ്ട് അവള് പറഞ്ഞു<br /><br /><br /></div><div> " ഞാന്‍ ഇതൊക്കെയൊന്ന് മാറ്റിവെയ്ക്കട്ടെ, മുഷിഞ്ഞാല്‍ നാളെ ധരിക്കാന്‍ പറ്റില്ല</div>എല്ലാം മാറ്റിവെച്ചിട്ട് അവള് തുടര്‍ന്നു<br /><div><br /></div><div> " എങ്കില്‍ സായിപ്പ് അഭിമുഖം തുടങ്ങികൊള്ളു"<br /><br /></div><div> പിറ്റേന്ന് കാലത്ത് പുഴ നീന്തികടന്ന് നഗരത്തിലെ അച്ചടിശാലയിലെത്തി സായിപ്പ് മാനേജരോട് ചോദിച്ചു. </div><br /><div> " അല്ല മാനേരേ, എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഒരു പേരിലെന്താ ഇത്രയിരിക്കാന്‍?"</div><div><br /></div><div> " സുശീല എന്നുപറഞ്ഞാല്‍ നല്ല വസ്ത്രം ധരിക്കുന്നവള്‍ എന്നാണര്‍ത്ഥം മാഷേ" മാനേജരു പറഞ്ഞു<br /><br /><br /></div><div> ആഫ്റ്റൊറാള്‍ വാട്ടീസിന്നെ നെയിം എന്ന് പേരുമെഴുതി കലമടച്ചു. കാഗസ് മടക്കി. ജനലില്‍കൂടി പുറത്തേക്ക് നോക്കി. ഉണങ്ങാനിട്ടുരുന്ന തുണികള്‍ കാറ്റില്‍ ആടുന്നു. അയയില്‍ കിടക്കുന്ന തുണിയെയെടുത്ത് ആരെങ്കിലും അലമാരിയില്‍ വെയ്ക്കുമൊ? അങ്ങിനെ ഒരു പ്രയോഗം മലയാളത്തിലുണ്ടൊ എന്നു സംശയം തോന്നി സുഹൃത്തായ മലയാളം അധ്യാപികയോട് ചോദിക്കാം എന്ന് മനസ്സില്‍ കുറിയ്ക്കുന്നതിടയില്‍ കോളിംഗ് ബെല്‍ ശബ്ദിച്ചു.</div><br /><div> ചാരുകസേരയില്‍നിന്ന് എഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ കറുത്തകോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.</div><div><br /></div><div> <br /> " ഇരിക്കാനൊന്നും സമയമില്ല മാഷേ, സൂക്ഷിച്ച് നോക്കുന്നതുപോലും പാപമാണെന്ന് മാഷിനറിയരുതൊ. അര്‍ഥം വെച്ച് നോക്കി പീഡിപ്പിച്ചൂന്ന് ഒരു സുശീലയുടെ കേസുണ്ട് നമ്മുക്കതങ്ങ് കോമ്പ്രമൈസാക്കാം എന്താ ? വൈകിട്ട് ഓഫീസിലോട്ട് വരണം" </div><div><br /></div><div><br /></div><div> ചെങ്ങാതി വണ്ടിയെടുത്ത് പടികടക്കുന്നതിനിടയില്‍ പറഞ്ഞു " ഒന്നില്‍ പിഴച്ച് മൂന്നാകരുത് കേട്ടോ"<br /><br /></div><div> </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-47400571698298416112010-05-07T09:36:00.000-07:002010-05-07T09:56:07.857-07:00ജാത്യാല്‍<div><br /></div><div><br /></div><div> കുളിമുറിയില്‍ മുഷിഞ്ഞ തുണികളുമായി മല്ലടിച്ചുകൊണ്ടിരുന്നപ്പോളാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. കയ്യില്‍ പറ്റിയിരുന്ന സോപ്പുപതയെല്ലാം കഴുകികളഞ്ഞ് കൈ തുടച്ച് വാതില്‍ പോയി തുറന്നപ്പോള്‍ ആഗതന് വെളുക്കെ തുടിക്കുന്ന വെണ്മയോടെ ചിരിച്ചുകൊണ്ട് ചോദിച്ചു.</div><br /><div> </div><br /> " എന്താ മാഷേ വതില്‍ തുറക്കാന്‍ ഒരു അമാന്തം. വെള്ളമായിരുന്നോ?. ഞാനൂടെ കൂടണോ?"<div><br /></div><div> " വെള്ളമായിരുന്നു. തുണി അലക്കുകാരുന്നേയ്" ക്ഷമാപണത്തോടെ പറഞ്ഞു.<br /><br /></div><div> " അതുകൊള്ളാമല്ലൊ മാഷേ നിങ്ങളുടെ തുണി നിങ്ങള്‍ തന്നെയാണോ അലക്കുന്നത്?"</div><br /><div> വന്നകാല്‍ മാറ്റിവെച്ച് സെറ്റിയിലേക്ക് മലര്‍ന്ന് ടീവിയുടെ റിമോട്ട് കയ്യിലെടുക്കുന്നതിനിടയില്‍ ആഗതന് </div><div> ചോദിച്ചു</div><div> </div><div><br /></div><div> " അതെ അതിനെന്താ ഒരു കുറവ്? താങ്കള്‍ താങ്കളുടെ തുണി അല്ലേ അലക്കുന്നത്"</div><br /><div> പെട്ടന്നാണ് ആഗതന്റെ മുഖം മുഷിഞ്ഞത്. റിമോട്ട് സെറ്റിയുടെ ഒരു മൂലയ്ക്കലേക്ക് വലിച്ചെറിഞ്ഞിട്ട് മൂപ്പര് ചാടിയെഴുന്നേറ്റു. മുഖത്തേയ്ക്ക് വിരല്‍ ചൂണ്ടി അയാള്‍ കയര്‍ത്തു</div><br /><div> " താനെന്നാടോ ഏബ്രഹാം ലിങ്കണു പഠിക്കുവാണോ? ഒരു തരം മുന വെച്ചു സംസാരിക്കാന്‍ കാണിച്ചുതരാം ഞാന്‍"<br /></div><div><br /></div><div> വന്നതെന്തിനാണെന്നുപോലും പറയാതെ വാതില്‍ വലിച്ചുതുറന്ന് ആഗതന് പോയവനായി.. വീണ്ടും നനഞ്ഞ തുണിയിലേക്ക് പ്രവേശിച്ചപ്പോള്‍ പൊട്ടിപോയ റിമോട്ടോ കൊളുത്തുപോയ വാതിലോ ആയിരുന്നില്ല മനസ്സില്‍. ഏബ്രഹാം ലിങ്കണും തുണിയും തമ്മില്‍ എന്തായിരുന്നു ബന്ധം ആതിലെന്തായിരുന്നു ഹാം എന്നാണു ചിന്തിച്ചത്. തുണിയെല്ലാം അലക്കികഴിഞ്ഞ് സുഹൃത്തായ ചരിത്രാധ്യാപകനോട് ചോദിക്കാം എന്ന് മനസ്സില്‍ കുറിച്ചിടുന്നതിനിടയില്‍ കോളിംഗ് ബെല്‍ വീണ്ടും ശബ്ദിച്ചു. മുമ്പേ വന്ന് കലിതുള്ളിയ ആഗതന് കാണിച്ചുതരാന്‍ വന്നതാണെന്ന് കരുതി കൈപോലും കഴുകാതെ വാതില്‍ പോയി തുറന്നു. കറുത്ത കോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട് അകത്തുകയറി.</div><div><br /></div><div> " ഇരിക്കു, ഞാന്‍ കയ്യൊന്നു കഴുകിയിട്ട് വരാം"</div><div><br /></div><div> " ഇരിക്കാനൊന്നും സമയമില്ല. കൈ കഴുകുന്ന കാര്യം തന്നെ പറയാന്‍ വന്നതാണ്. ജാതിപറഞ്ഞ് കളിയാക്കീന്നൊരു കേസുണ്ട് നമ്മുക്കതങ്ങ് കോമ്പ്രമൈസാക്കാം എന്താ വൈകിട്ട് കോടതിവിട്ടുകഴിയുമ്പോള്‍ ഓഫീസിലോട്ട് വന്നാല്‍ മതി." </div><br /><div> പുറത്തിറങ്ങി വണ്ടിയെടുക്കുന്നതിനിടയില്‍ ചെങ്ങാതി തിരിഞ്ഞുനോക്കി വീണ്ടും പറഞ്ഞു</div><br /><div> </div><div> " അപ്പോള്‍ വൈകിട്ട് മറക്കണ്ട "<br /></div><div> </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-58822760419290106432010-03-27T08:01:00.000-07:002010-03-27T08:07:23.119-07:00കണക്കെടുപ്പ്<div><br /></div><div> ആനിമല്‍ കണക്കെടുപ്പ് പ്രമാണിച്ച് തേവരുടാന ഡോട് ബ്ലോഗ്സ്പോട്ട് എന്ന ഈ കട കുറച്ചു ദിവസത്തേയ്ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. തേവരുടെ ആന ആയതുകൊണ്ടാണ് ആനിമല്‍ എന്നായിപോയത്. അല്ലാത്തവര്‍ ആനുവല്‍ എന്നു വായിച്ചാലും മതി. അവിടുന്നങ്ങോട്ട് ഏപ്രില്‍ ഒന്നുമുതല്‍ എന്തു വിഡ്ഢിത്തരവും പ്രതീക്ഷിക്കാം. ഗൃഹാതുരത്വം ഒമ്പതാം ഭാഗമോ, ഗജേന്ദ്രമോക്ഷം അഞ്ചാം എപ്പിസോഡോ, അതുമല്ലെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു മകന് അമ്മയ്ക്കയച്ച കത്തുകള്‍ മൂന്നാം ഇന്‍സ്റ്റാള്‍മെന്റോ നണ് ഓഫ് ദ എബൗവോ . എന്തും<br /></div><div><br /></div><div> ഞങ്ങള്‍ കച്ചവടക്കാര്‍മുകില്‍ വര്‍ണ്ണന്മാര്‍ കട്ടിയും ത്രാസ്സും പൂജയ്ക്കു വെയ്ക്കാന്‍ ദാ പുറപ്പെടുകയായി. </div><div><br /></div><div> ഔസേപ്പു ചേട്ടോ ഷട്ടറു താത്തിക്കൊ</div><div> </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-51152439443078082122010-03-21T10:25:00.000-07:002010-03-21T10:49:53.576-07:00ഒരു മകന് അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം<div><br /></div><div> അമ്മേ, </div><br /><div> ഈ വൈരാഗി യാത്രയിലെ രണ്ടാമത്തെ എഴുത്താണിത്.ആദ്യത്തെ കത്ത് അമ്മയ്ക്ക് കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. കിട്ടിയിട്ടില്ലെങ്കില്‍ ഇത് ആദ്യത്തെ കത്തായി കരുതിയാല്‍ മതി. അല്ലെങ്കില്‍ തന്നെ അക്കങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുമ്പോള്‍ ഇത് എത്രാമത്തെ പെഗ്ഗ് എന്നു ചിന്തിച്ച് ആരാണ് വേവലാതി പെടുന്നത്. </div><br /><div> മാതാവേ,</div><br /><div> പേനയിലെ മഷി തീരാറായി. വാതിലും തുറന്നുകിടക്കുകയാണ്. അതുകൊണ്ട് അവിടുത്തെ ഇളയ പുത്രനായ ഈ എളിയവന് കഥയിലോട്ട് പ്രവേശിക്കട്ടെ. അല്ലെങ്കിലും ഭവതി,</div><br /><div> കഥയമമ, കഥയമമ</div><div> കഥകളതി സാദരം</div><div> ആത്മവിലാപങ്ങള്‍</div><div> കേട്ടാല്‍ മതിവരാ</div><div> എന്ന് പാടിയിട്ടുമുണ്ടല്ലൊ. </div><div><br /></div><div> <br /> തീവണ്ടി ഏതോ സ്റ്റാന്റില്‍ കാപ്പികുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന കൈ കമഴ്ത്തിയിട്ടു</div><div><br /></div><div> " നീ മിഡില്‍ സ്ക്രൂട്ടാണോ?" രഘു ചോദിച്ചു</div><div><br /></div><div> " കയ്യില്‍ ഒറ്റ ജോക്കറുപോലുമില്ല. വയറ്റിലും"</div><div><br /></div><div> പിലാറ്റുഫോറത്തിലിറങ്ങി ആദ്യം കണ്ട ഷാപ്പില് നിന്ന് ഒരു കുടം പാലു വാങ്ങി ഒറ്റവലിക്ക് മോന്തി. ചിറിയും തുടച്ചു. പിന്നെ ചാരത്തെത്തിയ ഉന്തുവണ്ടിയില്‍നിന്ന് ഒരു പടല പച്ചപഴം ഒരു ഡബിള്‍ ഓമ്പ്ലേറ്റ്.. ഇവ </div><div><br /></div><div> </div><div> രണ്ടും കൂടി കക്ഷത്തിങ്ക</div><div> ലിടുക്കി കൊണ്ട്<br /><br /></div><div> തിരിച്ച് തീവണ്ടി പിടിച്ചു<br /><br /></div><div> വണ്ടി നീങ്ങി തുടങ്ങിയിരുന്നു. പിലാറ്റുഫോറവും താണ്ടി വണ്ടി വെളിമ്പ്രദേശത്തേക്കിറങ്ങിയപ്പോള്‍ വലിയ മഞ്ഞ ബോര്‍ഡിലെ മൂന്ന് ഭാഷകളിലുമുള്ള പേരും പെറുക്കി വായിച്ചു.</div><div><br /></div><div> മഥുര</div><div><br /></div><div> " കുചേലന്റെ കക്ഷത്തില്‍ എന്താണീ കാണുന്നത്. മുഖ്യമായ പുസ്തകം എവിടെ പോയി?" രഘു ചോദിച്ചു.</div><div><br /></div><div> " ഇത് മഥുരയില്‍ കയറൂരി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോമാതക്കളുടെ ചാണകം ഇട്ട് വിരിയിച്ചെടുത്ത പച്ചൈപഴം. പിന്നെ മുട്ട ഓമ്പ്ലേറ്റും. മുഖ്യമായ പുസ്തകം ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല അത് പഴകച്ചവടക്കാരന് കൊടുത്തു. പഴം പൊതിഞ്ഞു കൊടുക്കാന്‍" </div><div><br /></div><div> " പഴവും ഓമ്പ്ലേറ്റും ആയുര്‍വേദവിധിപ്രകാരം വിരുദ്ധഭക്ഷണനാകുന്നു" രഘു പറഞ്ഞു</div><div><br /></div><div> " അതുസാരമില്ല, ഞാനൊരു വൈരുദ്ധ്യാത്മക ഭക്ഷണവാദക്കാരനാകുന്നു"</div><div><br /></div><div> ഒരു പഴമെടുത്തു. ഒരു കഷ്ണം ഓമ്പ്ലേറ്റും. പഴത്തൊലികള്‍ ജനല്‍ വഴി പുറത്തേക്കിട്ടുകൊണ്ടിരുന്നു. ദാരിദ്രദു;ഖം മൂത്ത് തീവണ്ടിക്കു തലവെയ്ക്കാന്‍ വരുന്ന ഏതെങ്കിലും ഗോമാതാക്കള്‍ ഉണ്ടെങ്കില്‍ അത്രയുമായല്ലൊ. ഇടയ്ക്ക് രഘുവിനോട് ചോദിച്ചു.</div><br /><div><br /></div><div> " പഴത്തൊലിയില്‍ ചവിട്ടി ഓടിയാല്‍ ട്രെയിനിന്റെ പാളം തെറ്റുമൊ"</div><div><br /></div><div> " ഇല്ല" </div><div><br /></div><div> അമ്മേ അപ്പോളാണ് സമാധാനമായത്.. അവസാനത്തെ പഴത്തൊലിയും പാളത്തിലേക്കിട്ടിട്ട് സടകുടഞ്ഞെഴുന്നേറ്റ് മൂരിനിവര്ന്നു.</div><div><br /></div><div> " നീ ഇനി കളിക്കുന്നുല്ലെ?"</div><div><br /></div><div> " ഇല്ല, അത്യുന്നതങ്ങളില്‍ ഉറക്കംതൂങ്ങികള്‍ക്ക് സമാധാനം"</div><div><br /></div><div> ഏണിവെച്ച് അപ്പര്‍ബര്‍ത്തില്‍ കയറി നീണ്ടുനിവരുന്നതിനിടയില്‍ താഴെ രഘു ഭഗവത്ഗീത മൂലം പാരായണം ചെയ്യുന്നതു കേട്ടു.</div><div><br /></div><div> " നകൃതം സുകൃതം കിഞ്ചിത്</div><div> ബഹുധാ ദുഷ്കൃതം കൃതം"</div><br /><div> കൃതം എന്നുകേട്ടപ്പോളാണ് അമ്മേ സരസ്വതി ഈ യാത്ര പുറപ്പെടുന്നതിനു മുമ്പ് അവിടുത്തേയ്ക്ക് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് സാരസ്വതഘൃതം മേടിച്ചു തന്നില്ലല്ലൊ എന്നോര്‍ത്തത്. </div><div><br /></div><div> മറവിതന്‍ മാറിടത്തില്‍</div><div> മയങ്ങാന്‍ കിടന്നാലും</div><div> ഓര്‍മ്മകളോടിയെത്തി<br /> ഉണര്‍ത്തീടുന്നു</div><div><br /></div><div> അമ്മേ ഈ കത്തില്‍ സ്ഥലവും തീയതിയും പോലും എഴുതാന്‍ മറന്നിരിക്കുന്നു സദയം ക്ഷമിക്കുക</div><div><br /></div><div> എന്ന് </div><div><br /></div><div> മഥുരൈ കണ്ടിട്ടു പോന്ന സുന്ദരപുത്രന്‍</div><div><br /></div><div> ഒപ്പ്</div><div> </div><br /><br /><div> </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com2tag:blogger.com,1999:blog-3680683041526672555.post-7424926943458911992010-03-19T17:55:00.000-07:002010-03-19T18:16:34.522-07:00ഒരു മകന് അമ്മയ്ക്കയച്ച കത്തുകള്‍.<div><br /></div><div> <span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">മാതാശ്രീ മാധവിക്കുട്ടിയമ്മയ്ക്ക്,</span></div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഇല കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രസാദം പോലെ അയ്യപ്പന്റെ അമ്പലത്തില്‍നിന്ന് കിട്ടിയ പച്ചരി ചോറിനു മുകളില്‍ ഏമ്പക്കം വിട്ടിട്ട് പലക കട്ടിലില്‍ പുല്പായ് വിരിക്കുമ്പോള്‍ രഘു ചോദിച്ചു. " നീ ഉറങ്ങുന്നില്ലെ?"<br /></span><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> " കാലും നീട്ടി മലര്‍ന്നു കിടന്നാല്‍ </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അതിന്റെ സുഖമൊന്നു വേറേ</span></div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> എന്നു പാടാനാണെങ്കില്‍ ഈ വഴിയെല്ലാം താണ്ടി ഇവിടെ വരണോ" അവനോടു തിരിച്ചു ചോദിച്ചു. മുറിക്ക് പുറത്ത് ഹരി കി പൗറിയില്‍നിന്ന് വരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇപ്പൊളും കേള്‍ക്കാം.<br /></span><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മാതാശ്രീ മാധവിക്കുട്ടിയമ്മേ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ഞാന്‍ ഈ എഴുത്ത് എഴുതുന്ന നേരം ഭവതി ടെലിവിഷന്‍ തുറന്നുവെച്ച് പരസ്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാമായണത്തിന്റെ പീസുകള്‍ കാണുകയായിരിക്കും. അതുകൊണ്ടാണ് മാതാശ്രീ എന്നാക്കിയത്. ആദ്യമേ അല്പം ആദ്യാക്ഷരപ്രാസവും കിടക്കട്ടെ എന്നും കരുതി. നമ്മുടെ സമുദായാംഗം ഇക്കണ്ടവാര്യരുടേയും പട്ടം താണുപിള്ളയുടേയും ഒക്കെ കാലത്തെ ഏഴാം ക്ലാസ്സ് പഠിച്ച് വൃത്തിയായി തോറ്റ അവിടുത്തേയ്ക്ക് മാതാശ്രീയുടെ അര്‍ത്ഥം പറഞ്ഞുതരേണ്ടതില്ലല്ലോ. നമ്മള് ഭാഷയില്‍ അമ്മേ തായെ എന്ന് പറയുന്നതു തന്നെയാണ് സംഗതി. ആയതിനാല്‍.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അമ്മേ മാധവിക്കുട്ടിയമ്മേ,</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കുറച്ചുനാളുകളായി ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ വായിക്കണം എന്നാശിച്ച് തുടങ്ങിയിട്ട്. ഒരച്ഛന് എന്നുപറയുമ്പോള്‍ ഏതച്ഛന് എന്ന ചോദ്യമില്ല.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> ചൂടിയത് ചാച്ചായെങ്കില്‍</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> പൂവതു റോസാതന്നെ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കഴിഞ്ഞയിടക്ക് ബുദ്ധന് വീട്ടില്‍ വന്നപ്പൊള്‍ പറഞ്ഞത് മാതാശ്രി ഓര്‍ക്കുന്നില്ലെ? ആഗ്രഹങ്ങള്‍ ദു;ഖത്തിനു കാരണമാണ്.കരഞ്ഞുപറഞ്ഞിട്ടും വായിക്കാന്‍ പോയിട്ട് ഒന്നു കാണാന്‍ പോലും അവളാ എഴുത്തുകള്‍ തന്നില്ല. ആ ഒരു വാശിക്കാണ് ഇതെഴുതി തുടങ്ങിയത് .ഈയുള്ളവന്റെ ഭാഗിനേയന്മാരോട് അവിടുന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തിവെച്ച് സിംബല്‍സ് അടിക്കാന്‍ പറയണം. നമ്മുടെ കഥയുടെ പേര്</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> " ഒരു മകന് അമ്മയ്ക്കയച്ച കത്തുകള്‍"</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> (അവര്‍ സിംബല്‍സ് അടിക്കുക ഉണ്ടായോ തായേ)</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> അമ്മേ മുമ്പേ പറഞ്ഞ ആഗ്രഹങ്ങളെ ഗംഗാനദിയില്‍ മുക്കികൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഈ യാത്രയില്‍ കയ്യില്‍ കരുതിയിരിക്കുന്ന പോസ്റ്റുകാര്‍ഡുകള്‍ തീരുന്നത് വരെ ഈ കത്തുകള്‍ എഴുതികൊണ്ടിരിക്കും.മുഴുവനും തപാലില്‍ എത്തികഴിയുമ്പോള്‍ അവിടേയ്ക്ക് കാപ്പി അനത്തുമ്പോള്‍ ഇവ പ്രകാശിപ്പിക്കാവുന്നതേയുള്ളു. പഴയ ഏഴാംക്ലാസുകാരിയായ അമ്മയുടെ സൗകര്യാര്‍ത്ഥം പഴയലിപിയിലാണ് ഇവറ്റകളെ ഇട്ടു കാച്ചുന്നത്. തിമിരം വെള്ളെഴുത്ത് തുടങ്ങിയ കൂട്ടുകാരുള്ള അമ്മയ്ക്ക് ഇവറ്റകളെ വായിക്കുവാനുള്ള കണ്ണടയും ഇതിനോടൊപ്പം അയക്കുന്നുണ്ട്.വായിച്ചെല്ലാം കഴിയുമ്പോള്‍ മടക്കതപാലില്‍ തിരിച്ചയച്ചു തരുമല്ലൊ? </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മമ്മീ, മഹാമായേ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> തെലുഗുനാട്ടിലെ ചുട്ടുപഴുത്ത പകലില്‍കൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറിന് നേരിട്ട് ശീട്ടെടുത്ത സ്വാമികള്‍ പറഞ്ഞു.<br /> "ഹരിദ്വാരത്തെ പല സ്വാമിയാര്‍കളും തിരിച്ചും ഈ തീയില്‍ കൂടി യാത്ര ചെയ്യണമല്ലൊ എന്നുചിന്തിച്ച് വൈരാഗികളായവരാണ്" ഭവതി രാത്രിയില്‍ ഒരു വാനനീരീക്ഷണം നടത്തി ഇളയപുത്രന് സന്യാസിയാകാനുള്ള നക്ഷത്രങ്ങള്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടൊ എന്നു നോക്കണം. ശേഷമെല്ലാം പിന്നീട്.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> എന്ന് സ്നേഹാദരവുകളോടെ തൊണ്ണൂറ്റിമൂന്നാമാണ്ട് ആഗസ്ത് മാസം മുപ്പതാംതീയതി ഹരിദ്വാരത്തില്‍നിന്നും ഇളയ പുത്ര് ഉണ്ണികിഷന്‍.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> എന്‍ ബി;- സന്യാസിയാകാനുള്ള യാത്രയില്‍ പണത്തിനാവശ്യം വരുമ്പോള്‍ അറിയിക്കാം ബ്രാഡ്മാന് സംവേര്‍ ഇന്‍ ഇംഗ്ലണ്ട് എന്ന മേല്‍ വിലാസത്തിലൊ പൊന്നുമോന് ഉണ്ണിക്കുട്ടന് സംവേര്‍ ഇന്‍ ഹിമാലയസാനു എന്ന മേല്‍ വിലാസത്തിലൊ മറുപടി മണി ഓര്‍ഡറായി അയച്ചാല്‍ മതി.</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> കര്‍മ്മണ്ണ്യേ വാധികാരസ്തേ</span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> മാഫലേഷു കദാചന. </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "> </span></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-21572629956638160312010-01-07T04:24:00.000-08:002010-01-07T04:35:24.285-08:00കഥയില്ലായ്മ രണ്ടാം ഇന്സ്റ്റാള്മന്റ്ഇസ്കൂളും കഴിഞ്ഞ് കാളേജിന്റെ പടി ചവുട്ടിയ കാലത്താണ് വായന ഇടത്തുനിന്ന് വലത്തോട്ട് എന്ന രീതിയില്‍ പരന്നതായത്. അക്കാലം തന്നെയാണ് ഏതോ ഒരു സിദ്ധാര്ത്ഥന് ആല്‍ത്തറയിലിരുന്നാണ് ബുദ്ധനായത് എന്ന് കണ്ടുപിടിച്ചതും.. പിന്നെയങ്ങോട്ട് സായാഹ്നങ്ങളില്‍ അമ്പലത്തിന്റെ ആല്‍ത്തറയില്‍ തന്നെയാക്കി ഇരിപ്പും കിടപ്പും .ചേക്കേറുന്ന പക്ഷികളുടെ കാഷ്ടത്തിനൊപ്പം ഇന്‍സ്റ്റാള്‍മന്റ് സ്കീമിലെങ്കിലും അല്പം ബോധോദയം ഉണ്ടായാല്‍ അത്രയുമായല്ലൊ. പല രാത്രികളിലും ശങ്ക തീര്‍ക്കാന്‍ മുറ്റത്തിറങ്ങുമ്പോള്‍ ആകാശത്തില്‍ ഒരു ഇന്‍സ്റ്റന്റ് ബുദ്ധനുള്ള സ്കോപ്പ് തെളിഞ്ഞുകാണുകയും ചെയ്തിരുന്നു..ആല്‍ത്തറയില്‍ കുത്തിയിരിപ്പ് പാതിരാകോഴി കൂവുന്നതുവരേയോ, നൈറ്റ് പട്രോള്‍ ലാത്തി വെക്കുന്നതുവരേയോ ഏതാണാദ്യം എന്ന കണക്കിലായിരുന്നു. അങ്ങിനെയിരിക്കെ ഒരു സുന്ദരമായ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ എന്നും വന്നിരുന്ന് കഞ്ചാവ് വലിക്കുന്ന കുട്ടന് പറഞ്ഞു. <br /><br /> " കേട്ടോ, ആശാനേ, മനുഷ്യജീവിതത്തില്‍ ദാരിദ്ര്യം രോഗം വാര്‍ദ്ധക്യം മരണം എന്നപോലെ തന്നെ നാലെണ്ണമാണ് ഞാനീ പറയാന്‍ പോകുന്ന കാര്യവും ഞാനീ എന്നു പറഞ്ഞ സ്ഥലത്ത് ജ്ഞാനി എന്നു പ്രയോഗിച്ചാലും എനിക്ക് മുഷിയില്ല "<br /> ഒന്ന് നിര്‍ത്തിയിട്ട് കുട്ടന് വീണ്ടും പറഞ്ഞു. " കേട്ടൊ ആശാനേ എന്തുതരം മനുഷ്യജന്മമാണെങ്കിലും ദുര്‍ഗുണങ്ങള്‍ നാലാ.<br /><br /><div style="text-align: center;">കള്ളുകുടി, പെണ്ണുപിടിയും പിന്നെ<br /></div><div style="text-align: center;">ചീട്ടുകളിയും മോഷണോം<br /></div><div style="text-align: center;">ദുര്‍ഗുണങ്ങള്‍ നാലുമിവര്‍<br /></div><div style="text-align: center;">മനുഷ്യജന്മത്തില് നിശ്ചയം"<br /></div> <br /> " യുറേക്കാ" എന്നാര്‍ത്തുവിളിച്ചുകൊണ്ട് ആല്‍ത്തറയില്‍നിന്ന് ചാടിയെഴുന്നേറ്റു. ദുര്‍ഗുണങ്ങളേക്കുറിച്ചുള്ള ബോധോദയം ഉണ്ടായപ്പോള്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. ലോക്കല്‍ എന്നറിയപ്പെടുന്ന ശാരദയുടെ വീട്ടില്‍ പോയി നാഴൂരി പാലുമേടിച്ച് ഒറ്റവലിക്ക് കുടിച്ചു. പണമെണ്ണികൊടുക്കുകയും ചെയ്തു.<br /><br /> അവിടുന്നങ്ങോട്ട് ദുര്‍ഗുണങ്ങളിലായി ഗവേഷണം. ഇരിപ്പിലും നടപ്പിലും ഊ ണിലും ഉറക്കത്തില്‍ പോലും. കാലമേറെ ചെന്നപ്പൊള്‍ അമൃതും വിഷമായപ്പോള്‍ ഒരു പുതുവര്‍ഷ പുലരിയില്‍ ഇനി മേലില്‍ ദുര്‍ഗുണങ്ങളെ കൈകൊണ്ടുപോലും തൊടുകയില്ലെന്ന് ശപഥം ചെയ്ത് അവറ്റകളെ ഭാണ്ഡത്തിലാക്കി നദിയിലൊഴുക്കി. പാപനാശിനിയില്‍ പോയി മുങ്ങിക്കുളിക്കുകയും ചെയ്തു.<br /><br /> പതിവുപോലെ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ ചെന്നിരുന്നപ്പോള്‍ ഒരു ശൂന്യത പോലെ. കാര്യം ദുര്‍ഗുണങ്ങളായിരുന്നെങ്കിലും നല്ല കമ്പനികളായിരുന്നു..സമയം പോകുന്നത് അറിയുകപോലുമില്ലായിരുന്നു..കഞ്ചാവുബീഡി വലിച്ചുകൊണ്ട് കുട്ടന് അടുത്ത് വന്നിരുന്നപ്പോള്‍ കുട്ടനോട് പറഞ്ഞു.<br /><br /> " കേട്ടോ, കുട്ടാ ദുര്‍ഗുണങ്ങളെല്ലം ആറ്റിലൊഴുക്കി. പക്ഷെ മനസ്സിനൊരു സുഖം തോന്നുന്നില്ല. അവറ്റകള് ഉണ്ടായിരുന്നപ്പോള്‍ നല്ല ജോളിയായിരുന്നു. ഇക്കണക്കിനുപോയാല്‍ എനിക്ക് ഭ്രാന്ത് മുഴുവാകും."<br />ഒരു പുക കൂടെ എടുത്തിട്ട് കുട്ടന് പറഞ്ഞു. " കേട്ടോ, ആശാനേ അദ്വൈതവാദികളാണ് ദുര്‍ഗുണസുഗുണങ്ങളില്‍ വിശ്വസിക്കാത്തത്. അവര്‍ക്ക് ദുര്‍ഗുണവുമില്ല സുഗുണവുമില്ല. എന്തിനധികം പറയുന്നു. ഒരു ഗുണോമില്ല അവര്‍ക്ക്. പക്ഷെ നമ്മളേപോലുള്ള ദ്വൈതവാദികള്‍ക്ക് ദുര്‍ഗുണന്മാരുണ്ടെങ്കിലെ സുഗുണന്മാരുണ്ടാകു. അതുകൊണ്ട് മരുന്നിനെങ്കിലും ഒരു ദുര്‍ഗുണങ്ങള്‍ കൊണ്ടുനടക്കണം. ഷുഗറുകാര് മുട്ടായി കൊണ്ടുനടക്കുന്നതുപോലെ"<br /> " യുറേക്കാ" എന്നലറിവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ദ്വൈതസിദ്ധാന്തത്തിനേക്കുറിച്ചുള്ള ബോധോദയം കിട്ടിയത് കൊണ്ട് ലോക്കല്‍ ശാരദയുടെ വീട്ടില്‍ പോയുമില്ല പാലുകുടിച്ചുമില്ല മറ്റു ദുര്‍ഗുണങ്ങളെല്ലാം നദിയിലൊഴുക്കിയിരുന്നല്ലൊ. ഇപ്പോള്‍ ഒരു ദുര്‍ഗുണങ്ങളേയുള്ളു.<br /><br /> കള്ളം പറയും.<br /><br /> കള്ളം പറയാം എന്ന് ഭഗവാന് സാക്ഷാല്‍ ഉണ്ണിക്കൃഷ്ണന് ( വാര്യരല്ല ) പറഞ്ഞിട്ടുമുണ്ട്. കാര്യമെന്തൊക്കെ പറഞ്ഞാലും ഇപ്പം മനസ്സിനൊരു സുഖമുണ്ടേയ്varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-49199304670754685502010-01-04T17:54:00.000-08:002010-01-04T18:10:34.725-08:00കഥയില്ലായ്മ<div><br /></div><div><br /></div><div> ധനുമാസത്തിലെ പൂര്‍ണ്ണചന്ദ്രനേയും നോക്കി ആല്‍ത്തറയില്‍, അവളുടെ മടിയില്‍ തലവെച്ചുകിടക്കുമ്പോള്‍ അവള് പറഞ്ഞു.</div><br /><div> " ഉണ്ണീ, ഈ കഥയില്‍ എനിക്ക് ഡബിള്‍ റോളായിരുന്നെങ്കില് ഉണ്ണിയുടെ കാല്ക്കല് ആകാലുകളും എന്റെ മടിയില്‍ വെച്ച് ഞാനിരുന്നേനെ</div><div><br /></div><div> " പുരുഷന് ഒന്നേയുള്ളു. പ്രകൃതിക്ക് ഏത് വേഷവും കെട്ടാം" ഒരു വേദാന്തിയേപോലെ അവളോട് പറഞ്ഞു. </div><div><br /></div><div> നിലാവില് തിളങ്ങുന്ന അവളുടെ മുഖത്തങ്ങിനെ നോക്കികൊണ്ട് കിടന്നപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല. അവളോട് ചോദിച്ചു " പെണ്ണേ, ഉപമയുടെ ഉദാഹരണം നിനക്കറിയാമോ?"</div><div><br /></div><div> " ഇല്ല"</div><div><br /></div><div> " മണ്ടിപ്പെണ്ണേ, വിളങ്ങുന്നു</div> ചന്ദ്രനേപോല്‍ നിന്മുഖം<div><br /></div><div> നിന്റെ മുഖത്തിങ്ങനെ നോക്കുമ്പോള്‍ പഴയ ഒരു ഹിന്ദിപാട്ടാണ് ഓര്‍മ്മ വരുന്നത് </div><div><br /></div><div> </div><br /><div style="text-align: center;">" തുഛെ, ദില്‍ കെ ആയിനേ മേ</div><div style="text-align: center;">മേനെ, ബാറു ബാറ് ദേഖാ"</div><div><div style="text-align: center;"><br /></div><div> " ദില്‍ കൊ ദേഖോ</div><div> ചെഹരാ ന ദേഖോ </div><div><br /></div><div> എന്നും ഒരു പാട്ടില്ലേ ഉണ്ണീ" അവള് ചോദിച്ചു</div><br /><div> ശ്രദ്ധ മുഴുവന്‍ അവളുടെ മുഖത്തായിരുന്നതുകൊണ്ട് അവള് പറഞ്ഞത് ശരിക്ക് കേട്ടില്ല</div><br /><div> " എന്താ എവിടെ നോക്കണമ്ന്നാണ് നീ പറഞ്ഞത്?" </div><br /><div> " ക്ലൂവായി ഒരു ഉപകഥ പറയാം ഉണ്ണീ</div><div> </div><div> ആകാശത്തില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയപ്പോള്‍ അവള് അവനോട് അടിവരയിട്ട് പറഞ്ഞു. </div><div><br /></div><div style="text-align: center;"> പയോധരത്തിന്നുയര്‍ച്ച പര്‍ത്തിട്ടാ-</div><div style="text-align: center;"> ധിയെങ്കില്‍ പുലരേ ഗമിക്കാം " </div></div><div style="text-align: center;"><br /></div><div> അവള് തുടര്‍ന്ന് പറഞ്ഞു. " കഥയില്‍ പറഞ്ഞിരിക്കുന്നതിന് അടുത്തുതന്നെയാണ് ഉണ്ണീ, മനസ്സെന്ന ദില്‍"<br /><div><br /></div><div> " മനസ്സിലായി, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന പ്രസ്ഥാനമല്ലേ അവിടെത്തന്നെയാണ് എന്റെ മനസ്സും പക്ഷെ എത്രനേരമാണ് പെണ്ണേ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നത് നാട്ടുകാര്‍ കണ്ടാല്‍ എന്തുവിചാരിക്കും? " വിഷാദത്തോടെ അവളോട് ചോദിച്ചു </div><br /><div> " ഒന്നും വിചാരിക്കില്ലുണ്ണീ കോങ്കണ്ണുള്ളവര്‍ എങ്ങോട്ടാണ് നോക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകില്ല" അവള് ആശ്വസിപ്പിച്ചു</div><br /><div> </div><br /><div style="text-align: center;"><br /></div></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-77692091218192361442009-12-31T08:43:00.000-08:002009-12-31T09:32:00.287-08:00ഗൃഹാതുരത്വം എട്ടാംഭാഗം<div><br /></div><div><br /></div> കണ്ണേട്ടന്റെ ചായക്കടയിലെ കാലിളകുന്ന ബഞ്ചിലിരുന്നു. ചീനചട്ടിയില്‍ എണ്ണ തിളയ്ക്കുന്നു. സൂര്യന് പടിഞ്ഞാറു മറഞ്ഞുകഴിഞ്ഞിരുന്നു. അങ്ങു വടക്ക് ചോപ്തയില്‍ മംഗള്‍ജിയുടെ ഹുക്കയ്ക്കു ചുറ്റും ആള്ക്കാര് വട്ടമിട്ട് ഇരുന്നിട്ടുണ്ടാകും. വെറുതെ ആലോചിച്ചുപോയി. എത്രകാലമായി ആ ചായക്കടയുടെ പടിയിറങ്ങി തുംഗനാഥന്റെ കമാനത്തിലെ മണിയും അടിച്ച് തിരിച്ചുപോന്നിട്ട്. <div><br /></div><div> ബഞ്ചിനടിയില്‍ നിന്ന് ബാഗെടുത്ത് തോളിലിട്ടു ഗുപ്തകാശിയില്‍ നിന്ന് ഗോബേശ്വറിനുള്ള ഭൂക്കര്‍ത്താല്‍ ബസ്സ് എട്ടരയ്ക്ക് ചോപ്തയിലെത്തും. സീറ്റുപിടിക്കണം. മംഗള്‍സിംഗ് അടുപ്പത്തിരുന്ന വാലുപാത്രത്തിലേക്ക് പാലൊഴിച്ചു. </div><div><br /></div><div> " മംഗള്‍ജി, എത്രയാണ്? വണ്ടി വരാന്‍ സമയമായി "</div><div><br /></div><div> " ഞാന്‍ പറയില്ല, നിങ്ങള്‍ ഒന്നും തരണ്ട" പാത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ മംഗള്‍സിംഗ് പറഞ്ഞു.</div><div><br /></div><div> " ഫ്രീയാണോ എങ്കില്‍ ഒരു സിഗര്‍റ്റുകൂടെ ഫ്രീയായി തരിക, വേഗം"</div><div><br /></div><div> " നിങ്ങള്‍ പോണെന്നു ഞാന്‍ പറഞ്ഞില്ലല്ലൊ" തിളയ്ക്കുന്ന പാലിലേക്ക് ഇന്‍സ്റ്റന്റ് കാപ്പിപൊടി ഇട്ടിട്ട് മംഗള്‍ജി തലപൊക്കി.<br /><br /></div><div> " ഫ്രീയായിട്ട് സിഗര്‍റ്റുവേണം അല്ലെ?" അടുത്തിരുന്ന ബീഡികെട്ടില്‍നിന്ന് ഒരെണ്ണം എടുത്തുതന്നിട്ട് തുടര്‍ന്നു.</div><div><br /></div><div> " നാട്ടില്‍ചെന്ന് നല്ലപോലെ ചുമയ്ക്കാന്‍ ഈ ബീഡിയാണു നല്ലത്"</div><div><br /></div><div> " എങ്കില്‍ ഒരു കൂട് തന്നേക്കുക"<br /><br /></div><div> " നല്ല തല്ലുതരും ഞാന്‍" കയ്യിലിരുന്ന കുട മേടിച്ച് അടിക്കാന്‍ ഓങ്ങിക്കൊണ്ട് മംഗള്‍സിംഗ് പറഞ്ഞു.അപ്പോള്‍ ആ കണ്ണുകളും ചിരിക്കുന്നുണ്ടായിരുന്നു </div><div><br /></div><div> " ഉണ്ണീ, പോകണ്ടേ, എത്രയാണ് കൊടുക്കണ്ടത്?" രഘു ചോദിച്ചു</div><div><br /></div><div> " കൊടുക്കുമ്പോള്‍ കുറഞ്ഞെന്ന് തോന്നരുത്</div><div><br /></div><div> രണ്ടുദിവസത്തെ താമസം, ആഹാരം എണ്ണമില്ലാത്ത ചായയും സിഗര്‍റ്റും. കുറഞ്ഞുപോയി എന്നു തോന്നാത്ത ഒരു തുക കയ്യില്‍ വെച്ചുകൊടുത്തപ്പോള്‍ എണ്ണുക പോലും ചെയ്യാതെ പെട്ടിയിലിട്ടു.</div><div><br /></div><div> " അപ്പോള്‍ പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു അല്ലെ?"</div><div><br /></div><div> " പുറപ്പെടാതെ പറ്റില്ലല്ലൊ. ഇനി അടുത്ത തവണ"</div><div><br /></div><div> " ഈ കിളവന് എണ്‍പതുകഴിഞ്ഞു. അടുത്ത തവണ എന്താ ഉറപ്പ്?"</div><div><br /></div><div> സ്റ്റീലുഗ്ലാസ്സില്‍ ആവിപറക്കുന്ന കാപ്പി നീട്ടിയിട്ട് പറഞ്ഞു.</div><br /><div><br /></div><div> " ഇതിനു പണം തരരുത്" കണ്ണുകള്‍ അപ്പോളും തിളങ്ങുന്നുണ്ടായിരുന്നു. ഗ്ലാസ് തിരിച്ചുകൊടുത്തപ്പോള്‍ ഒരു കാപ്സ്റ്റന്‍ എടുത്തുതന്നിട്ട് പറഞ്ഞു. " ഇതും ഫ്രീ, ഫ്രീയായി ചുമയ്ക്കാം"</div><div><br /></div><div> ഒരു ചെറിയ ആഗ്രഹം അടുത്തുനിന്ന ഷാജിയോട് പറഞ്ഞു. " എടാ, ഈ കുട ഞാന്‍ മംഗള്‍ജിയ്ക്ക് കൊടുക്കാന്‍ പോകുകയാണ്"</div><div><br /></div><div> " കൊടുക്ക്"<br /><br /></div><div> " മംഗള്‍ജി, ഇതുകൊണ്ട് എന്നെ അടിക്കാന്‍ ഓങ്ങിയതല്ലേ, ഇത് മംഗള്‍ജിയ്ക്ക് ഇരിക്കട്ടെ"</div><div><br /></div><div> കുട കയ്യില്‍ പിടിച്ച് ഒന്നും മിണ്ടാതെ മംഗള്‍ജി മുഖത്തേക്കു തന്നെ നോക്കി. കണ്ണുകളിലെ തിളക്കത്തിനുമപ്പുറം ആ മുഖത്ത് സ്നേഹമോ, സന്തോഷമോ, വേര്‍പിരിയുന്നതിന്റെ വ്യസനമോ എന്തായിരുന്നു?</div><div><br /></div><div> " വണ്ടിവന്നാലും സമയമുണ്ട് സീറ്റ് പിടിച്ചിട്ട് വെളിയിലിറങ്ങി മറ്റു ചായക്കടകളില്‍ കേറരുത് ഇങ്ങോട്ടുതന്നെ പോരണം കേറിയാല്‍ ഞാനറിയും"</div><div><br /></div><div> ബീഡിയുടെ കെട്ടില്‍നിന്ന് ചോദിക്കാതെതന്നെ ഒരെണ്ണമെടുത്തു</div><div><br /></div><div> " അപ്പോള്‍ അങ്ങിനെ"<br /><br /></div><div> "ശരി" മംഗള്‍സിംഗ് വലതുകൈ ഉയര്‍ത്തി.</div><div><br /></div><div> " മാഷുറക്കമാണോ?"<br /><br /></div><div> കണ്ണേട്ടന്റെ ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. " കുറച്ചുനേരമായി ഒന്നും പറഞ്ഞില്ല പിന്നെ ഞാന്‍ തന്നെ ഒരു കാപ്പി കൊണ്ടുവെയ്ക്കുകയായിരുന്നു"</div><div><br /></div><div> " ഒന്നുമില്ല കണ്ണേട്ടാ, ഞാന്‍ അങ്ങ് വടക്കുള്ള ഒരു ചായക്കട ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു" ചിരിച്ചുകൊണ്ട് കണ്ണേട്ടനോട് പറഞ്ഞു.<br /><br /></div><div><br /></div><div> " അതുകൊണ്ട് ഓറേക്ക് കാപ്പി ചീനി കം"</div><div><br /></div><div> കണ്ണേട്ടന് ചിരിച്ചുകൊണ്ട് സമോവറിനടുത്തേക്ക് പോയി</div><div><br /></div><div> ധനുമാസത്തിലെ കുളിരും നിലാവും. ഒരു സിഗര്‍റ്റും കത്തിച്ച് ആല്‍ത്തറയിലേക്ക് നടന്നു.</div><div><br /></div><div> " ക്ഷേത്രത്തില്‍ കണ്ടില്ലല്ലൊ? ചങ്ങാതി വന്നിരുന്നു" പെരുമാളിന്റെ ദീപാരാധന തൊഴുതിട്ട് മടങ്ങുന്ന രാജേട്ടന് ചോദിച്ചു.</div><div><br /></div><div> " ഞാന്‍ ചോപ്ത വരെ പോയിരിക്കുകയായിരുന്നു." ഓര്‍ക്കാതെ പറഞ്ഞുപോയി.മറുപടി രാജേട്ടന് കടന്നുപോകുന്നതിനിടയില്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു</div><div><br /></div><div> " ഓ എന്നിട്ട് തിരിച്ച് ബസ്സുകിട്ടാന്‍ വൈകിയോ?" രാജേട്ടന് കടയിലേക്ക് നടന്നു</div><div><br /></div><div> ആല്‍ത്തറയില്‍ ചെന്നിരുന്നു</div><div><br /></div><div> " സാര്‍ ഇവിടെ ഇരിക്കുകയായിരുന്നൊ?" ദീപാരാധന തൊഴുത്തിട്ട് അടുത്തേക്ക് വന്ന് മധു ചോദിച്ചു ഇലക്കീറില്‍നിന്ന് പ്രസാദമെടുത്ത് തൊടുന്നതിനിടയില്‍ അവനോട് ചോദിച്ചു</div><div><br /></div><div> " നീ അച്ഛന്റെ പേരില്‍ ഏക്ക് ലിറ്റര്‍ പാല്‍പായസ് ബിനാ ശക്കറിന് ശീട്ടാക്കിയോ?"<br /><br /><br /></div><div> " ഉവ്വ് സാര്‍, ഒരു സിഗര്‍ട് എനിക്കൂടെ "</div><div><br /></div><div> " പ്യൂണ്‍സ് സിഗര്‍ട് കണ്ണേട്ടന്റെ കടയില്‍ മിലേഗ"</div><br /><div><br /></div><div> " ശരി സാര്‍" മധു കണ്ണേട്ടന്റെ കടയിലേക്ക് നടന്നു</div><br /><div><br /></div><div> പരന്നൊഴുകുന്ന നിലാവ് ആലിലകളിലെ കാറ്റില്‍കൂടി തണുപ്പ് അരിച്ചിറങ്ങുന്നു.</div><br /><div><br /></div><div> തണുപ്പ് </div><div><br /></div><div> ഇട്ടിരിക്കുന്ന കമ്പിളി വസ്ത്രങ്ങളെ കൂസാതെ തണുപ്പ് അരിച്ചുകയറുന്നു. വലിച്ചുകൊണ്ടിരുന്ന സിഗര്‍റ്റിന്റെ കുറ്റി കല്ലുപാകിയ പാതയിലേക്ക് വലിച്ചെറിഞ്ഞു.ബാഗില്‍നിന്ന് കടലാസും പേനയുമെടുത്തു. തൂണില്‍ ചാരിയിരുന്നു. </div><div><br /></div><div><br /></div><div> ബ്ലൈയ്സിനെഴുതി</div><div><br /></div><div><br /></div><div> ബ്ലൈസ്,</div><div><br /></div><div><br /></div><div> ഇത് ചോപ്ത മംഗള്‍സിംഗിന്റെ ചായക്കട. മംഗള്‍സിംഗ് കനലില്‍ റൊട്ടി ചുട്ടുകൊണ്ടിരിക്കുന്നു .ചൂടും സ്വാദുമുള്ള ഉരുളക്കിഴങ്ങുകറി കൂട്ടി എത്ര റൊട്ടി തിന്നു എന്നറിയില്ല. കുതിരകള്‍ക്ക് പുല്ലും വെള്ളവും കൊടുത്തിട്ട് കുതിരക്കാര്‍ മംഗള്‍സിങ്ങിന്റെ അടുപ്പിനടുത്ത് വന്നിരുന്നു. കയ്യില്‍ റേഡിയോയുമായി ഒരു അയല്ക്കാരന് വന്നുകയറി. മൂക്കറ്റം കഴിച്ച റൊട്ടിക്കുമുകളില്‍ ഒരു സിഗര്‍റ്റും കത്തിച്ച് തൂണില്‍ ചാരിയിരുന്നു. പുക പുറത്തെ തണുപ്പിലേക്കും നിലാവിലേക്കും ഊതിവിട്ടുകൊണ്ട് നിലാവില് അകലെ വൃക്ഷങ്ങള്‍ മൃഗങ്ങളുടെ രൂപം ധരിച്ചുനില്‍ക്കുന്നു. മംഗള്‍സിംഗ് ഹുക്കയെടുത്ത് നടുക്കുവെച്ചു. ചുറ്റിലുമിരുന്നവരുടെ കണ്ണുകളില്‍ തിളക്കം അതിലും തിളക്കമുള്ള ഒരു കനല്‍കഷ്ണം മംഗള്‍സിംഗ് ചവണ കൊണ്ടെടുത്തു' റേഡിയോയില്‍ മുഹമ്മദ് റാഫി പാടുന്നു.</div><br /><div><br /></div><div style="text-align: center;"> " ഓ ദുനിയാ കേ രഖുവാലേ"</div><div style="text-align: center;"><br /></div><div> ഹുക്കയുടെ പൈപ് കൈമറിഞ്ഞ് പോയികൊണ്ടിരുന്നപ്പോള്‍ റേഡിയോയില്‍കൂടി മുകേഷ് ചോദിച്ചു</div><br /><div><br /></div><div> " " ജാനേ കഹാംഗയേ വൊ ദില്‍" </div><br /><div> </div><div><br /></div><div> റേഡിയൊ ഓഫാക്കിയപ്പൊള്‍ രഘു എഴുന്നേറ്റ് ബാഗില്‍നിന്ന് നോട്ടുബുക്കെടുത്തു</div><div><br /></div><div> "ഇതെന്താണ് രഘൂബാബൂ?" മംഗള്‍സിംഗ് ചോദിച്ചു</div><div><br /></div><div> </div><div> " ഞങ്ങളുടെ നാട്ടിലുള്ള പഴയ പാട്ടുകളാണ്"</div><div><br /></div><div> </div><div> " കേള്‍ക്കട്ടെ, കേള്‍ക്കട്ടെ"<br /><br /></div><div><br /></div><div> ചോപ്തയിലെ രാത്രിയിലേക്ക്, രാത്രിയുടെ നിശബ്ദതയിലേക്കും രഘുവിന്റെ ശബ്ദമുയര്‍ന്നു</div><div><br /></div><div><div style="text-align: center;"> "ആലായാല്‍ തറവേണം</div><div style="text-align: center;">അടുത്തൊരമ്പലം വേണം</div><div style="text-align: center;">ആലിനു ചേര്‍ന്നൊരു</div><div style="text-align: center;">കുളവും വേണം"</div></div><div><br /></div><div> ഹുക്ക വലിക്കുന്നവര്‍ തുടയില്‍ താളമിട്ടു തുടങ്ങിയിരുന്നു</div><div><br /></div><div><div style="text-align: center;"> " യുദ്ധതിങ്കല്‍ രാമന് നല്ലൂ</div><div style="text-align: center;">കുലത്തിങ്കല്‍ സീത നല്ലൂ"</div></div><div><br /></div><div> മംഗള്‍സിംഗ് റാന്തലിന്റെ തിരി ഒന്നുകൂടെ ഉയര്‍ത്തി</div><div><br /></div><div> <br /><div style="text-align: center;">" മങ്ങാതിരിപ്പാന്‍</div><div style="text-align: center;">നിലവിളക്കൂനല്ലൂ"</div><br /></div><div><br /></div><div> അത് രഘു മംഗള്‍സിംഗിനോട് പറയുന്നതായാണ് തോന്നിയത്. പാട്ടുതീര്‍ന്നപ്പോള്‍ ഹുക്ക മാറ്റിവെച്ചിട്ട് മംഗള്‍സിംഗ് പറഞ്ഞു</div><div><br /></div><div> " ഒരു പാട്ടൂടെ"</div><div><br /></div><div> രഘു വീണ്ടും പേജുകള്‍ മറിച്ചു</div><div><br /></div><div style="text-align: center;"> " ശ്രീഗണപതിയുടെ തിരുനാമക്കുറി </div><div style="text-align: center;">തുയിലുണര് തുയിലുണര്"</div><div><br /></div><div><br /></div><div> പിന്നെ അടുപ്പിനകത്ത് കനല്‍കട്ടകള്‍ കണ്ണുകളടച്ചപ്പോള്‍ മംഗള്‍സിംഗ് പറഞ്ഞു</div><div><br /></div><div> " ഇനി ഉറങ്ങാന്‍ കിടന്നോളൂ. ശ്രീ ഗണപതിയുടെ അച്ഛന്റെയും അമ്മയുടേയും നാട്ടില്‍ വന്നിട്ട് കൂടുതല്‍ തണുപ്പടിക്കണ്ട അകത്ത് കിടക്കയും രജായിയും വെച്ചിട്ടുണ്ട്"</div><div><br /></div><div> " ആല്‍ത്തറയിലിരുന്ന് കൂടുതല്‍ തണുപ്പുകൊള്ളണ്ട, ബംഗ്ലാവിന്റെ മുറിയില്‍ പുല്പായും തലയിണയും ഇട്ടിട്ടുണ്ട്"</div><div><br /></div><div> രാജേട്ടന് അടുത്തുവന്നു പറഞ്ഞു</div><div><br /></div><div> ആല്‍ത്തറയിലെ താണുപ്പില്‍ നിന്ന് മുറിക്കകത്തുകയറി പുല്പാ നിവര്‍ത്തിയിടുമ്പോള്‍ ആലോചിച്ചു എങ്ങിനെയാണ് ബ്ലൈസിനുള്ള എഴുത്ത് അവസാനിപ്പിച്ചത് </div><div><br /></div><div> " ബ്ലൈസ്</div><div><br /></div><div> തണുപ്പ്. രജായിയുടെ ചൂട് ശരീരത്തിലേക്കിറങ്ങി വരുന്നു. പക്ഷെ രജായിക്കു ജീവനില്ലല്ലോ"</div><div><br /></div><div> </div><div> പുല്പായില് മൂടിപ്പുതച്ചുകിടന്നു</div><div><br /></div><div> <br /></div><div> </div><div> </div><div> </div><div><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjp7XldWFEfqdQvJ_nSEHr25CmsI4s7Gal1Je_KrUbVs7erIT5YZWm4jj2Nl7R6s3ZyyEoyEIVyj-AL2UcAES6r487OicizL6aLdwfNrdxQOpBd9XHOF5_z0uBhVANPR5-8xQdkhwvwMHa6/s1600-h/MM+copy.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 214px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjp7XldWFEfqdQvJ_nSEHr25CmsI4s7Gal1Je_KrUbVs7erIT5YZWm4jj2Nl7R6s3ZyyEoyEIVyj-AL2UcAES6r487OicizL6aLdwfNrdxQOpBd9XHOF5_z0uBhVANPR5-8xQdkhwvwMHa6/s320/MM+copy.jpg" border="0" alt="" id="BLOGGER_PHOTO_ID_5421442606061989282" /></a><br /></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com2tag:blogger.com,1999:blog-3680683041526672555.post-52606132741818483262009-09-23T05:01:00.000-07:002009-09-23T05:25:43.534-07:00ഗൃഹാതുരത്വം ഏഴാംഭാഗംഗൃഹാതുരത്വം ആറാംഭാഗത്തിന്റെ തുടര്‍ച്ച<br /><br />തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.<br /><br />" കാലൊന്നു തെന്നിയാല്‍"<br /><br />" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"<br /><br />മഹേഷ് ആനന്ദ് മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട് രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത് തുംഗനാഥിലേക്ക് വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക് പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക് ഒതുങ്ങിനിന്നപ്പോള്‍ അവന് വീണ്ടും പറഞ്ഞു<br /><br />" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"<br /><br />രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക് വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.<br /><br />" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"<br /><br />" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ് ആല്‍ത്തറയില്‍നിന്ന് ഉരുണ്ട് താഴെ കിടന്നേനെ.<br /><br />" തുംഗനാഥനു പ്യൂണ്‍സ് മധുസൂദനന് പിള്ളയുടെ വേഷവും കെട്ടാം മധുവേ"<br /><br />മധുവിന്റെ കയ്യില്‍ പിടിച്ച് ആല്‍ത്തറയില്‍നിന്ന് എഴുന്നേല്ക്കുന്നതിനിടയില് അവനോട് പറഞ്ഞു<br /><br />" സാര്‍, ഓര്‍മ്മകള്‍ക്ക് ഒരു ബ്രേയ്ക്ക് കൊടുത്തിട്ട് കണ്ണേട്ടന്റെ കട വരെ പോയാലോ?"<br /><br />" ആകാം, അല്ലെങ്കില്‍ പോകാം"<br /><br />" എങ്കില്‍ പറഞ്ഞേക്കട്ടെ?"<br /><br />പുരികം വളച്ച് എന്ത് എന്നു ചോദിച്ചപ്പോള്‍ അവന് പറഞ്ഞു.<br /><br />" ബോലോ കണ്ണേട്ടന് കീ ജെയ്"<br /><br />ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച് ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക് പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത് അക്ഷമയോടെ നോക്കികൊണ്ട്<br /><br />" കണ്ണന് നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട് വീണ്ടും ഇറങ്ങണ്ടതാ"<br /><br />വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച് റോഡിലേക്കിട്ടിട്ട് ഒരു അക്ഷമന് പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന് ഒരു കടലാസ്സില്‍ ചൂട് പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട് തന്നെ മുഖം തുടച്ചിട്ട് മധു പറഞ്ഞു.<br /><br />" കണ്ണേട്ടാ, രണ്ടുകാപ്പി"<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPR6eMsVblJWn0g8u4NNar_DoyoCGhgYj-tYAtLXqD0tCaVP0hlwIUnjJe4BbzVRzGuAm0zC-j1F-mlGX0Zx8PPXcszszmLOsW3PzLOb42Sizy2QGSIflUX3wrc7_WL_TTgcQwUZ7ETxRt/s1600-h/B+copy.jpg">" കടുപ്പത്തില്‍, ചീനി കം. ഓറേക്ക് കാപ്പി ഈ സാറിന് രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട് കണ്ണേട്ടന് മധുവിനോട് ചോദിച്ചു.</a><br /><br />തിരിച്ച് ആല്‍ത്തറയിലേക്ക് നടക്കുമ്പോള്‍ മധു പറഞ്ഞു.<br /><br />" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത് എത്ര പേരാണ് കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത്"<br /><br />" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"<br /><br />" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"<br /><br />" വിടട്ടെ"<br /><br />" ഞാനൊന്ന് പെരുമാളിനേയും തൊഴുത് വഴിപാടിന് ശീട്ടുമാക്കിയിട്ട് വരാം"<br /><br />" എങ്കില്‍ പറഞ്ഞേക്കട്ടെ?"<br /><br />" എന്താണ് സാര്‍?" ഇത്തവണ മധുവാണ് പുരികം വളച്ചത്<br /><br />" ബോലോ, പെരുമാള്‍ കീ ജെയ്"<br /><br />ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട് മധു ക്ഷേത്രത്തിലേക്ക് നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട് കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ് പിന്നെയും പിടിവിട്ടപോലെ.<br /><br />വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച് തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട് വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച് വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട് മംഗള്‍സിംഗ് ചോദിച്ചു.<br /> " കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്?" ഹുക്ക ഒരു വശത്തേക്ക് നീക്കിവെച്ചിട്ട് മംഗള്‍സിംഗ് എഴുന്നേറ്റു.<br /> " ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക് കൂട്ടികൊണ്ട് പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.<br /><p> " സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ് ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ് അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്പത പോലെ മഞ്ഞണിഞ്ഞ് ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ് ഞങ്ങളുടെ ഈ നീലസമുദ്രത്തില് ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"</p><p> ചക്രവാളത്തിലേക്ക് കൈചൂണ്ടി മംഗള്‍സിംഗ് വീണ്ടും പറഞ്ഞു.<br /> " അത് ചൗഖാംബ അപ്പുറം നരന് നാരായണന് ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത് നീലകണ്ഠം.അല്ല എന്തിനാണ് ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത് . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ് ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക് ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച് അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്"</p><p> ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്ത്ഥാടകന് </p><p> മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ് ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ് നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു </p><p> " ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ" </p><img id="BLOGGER_PHOTO_ID_5384632082378847074" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPR6eMsVblJWn0g8u4NNar_DoyoCGhgYj-tYAtLXqD0tCaVP0hlwIUnjJe4BbzVRzGuAm0zC-j1F-mlGX0Zx8PPXcszszmLOsW3PzLOb42Sizy2QGSIflUX3wrc7_WL_TTgcQwUZ7ETxRt/s320/B+copy.jpg" border="0" /> ( തുടരും)<br /><div></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com0tag:blogger.com,1999:blog-3680683041526672555.post-1434170923834885822009-09-21T01:57:00.000-07:002009-09-21T04:07:16.916-07:00ഗൃഹാതുരത്വം ആറാംഭാഗംഅഞ്ചാംഭാഗത്തിന്റെ തുടര്‍ച്ച<br /><br />ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട് ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട് അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.<br /><br />" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്. പോയി പൂജ നടത്തിയിട്ട് വരു" വിക്രംസിംഗ് നേഗി പറഞ്ഞു.<br /><br />അടുപ്പിനടുത്ത് നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത് നീട്ടിയിട്ട് പറഞ്ഞു " ഇതാണ് ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്.ഇത് മന്ദിറില്‍ ഭഗവാന് അര്‍പ്പിച്ചേക്കൂ"<br /><br />പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്. താലം പൂജാരിയുടെ മുന്നില്‍ വെച്ച് തലകുനിച്ച് ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന് അര്‍പ്പിച്ചിട്ട് പൂജാരി തലയില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് പറഞ്ഞു." തുംഗനാഥനാണ് നിങ്ങളെ ഇവിടെവരെ എത്തിച്ചത്. നിങ്ങള്‍ തുംഗനാഥന്റെ ആള്ക്കാര്. "<br /><br />താലത്തില്‍നിന്ന് ചുവന്നചരടെടുത്ത് വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ് ആനന്ദ് മൈഠാണി പറഞ്ഞു. " ഈ ചരട് നിങ്ങള്‍ക്കുള്ള രക്ഷയാണ്. പൊട്ടിച്ചുകളയരുത്.താനെ അഴിഞ്ഞുപൊക്കോട്ടെ"<br /><br />മഹേഷ് ആനന്ദ് മൈഠാണിയുടെ കാല്കല് ദക്ഷിണ വെച്ച് തുംഗനാഥനെ നമസ്കരിച്ച് എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.<br /><br />" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"<br /><br />പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത് നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത് പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.<br /><br />തിരിച്ച് വിക്രംസിംഗ് നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ് സ്വാമിയോട് പറഞ്ഞു<br /><br />" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്. ആട്ട ഒന്നു കുഴച്ചേക്കാമോ?"<br /><br /><br /><br />ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത് കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ് വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ് ഗിരിജി, എനിക്ക് ഇവരോട് പിണക്കമാണ് ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"<br /><br /><br /><br />ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.<br /><br />ആട്ട കുഴച്ചുകഴിഞ്ഞ് ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത് നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു<br /><br />" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?<br /> ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച് കുഴല്‍ ആഞ്ഞുവലിച്ചിട്ട് ബിജു പറഞ്ഞു<br /> " ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."<br /> ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത് ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത് ബിജുവിനും .<br /> വിക്രംസിംഗ് റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .<br /> കുഴല്‍ നീട്ടിയിട്ട് ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"<br /> കുഴലില്‍നിന്ന് പുറത്തേക്ക് തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ് കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ് അലിഞ്ഞലിഞ്ഞ് ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി<br /> " ഇറങ്ങണ്ടേ"<br /> കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട് രഘു ചോദിച്ചു<br /> ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ് ആനന്ദ് മൈഠാണി എഴുന്നേറ്റ് വലതുകൈ ഉയര്‍ത്തി പറഞ്ഞു.<br /> " തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"<br /> അടുപ്പിനടുത്ത് നിന്ന് എഴുന്നേറ്റ് ചിരിച്ചുകൊണ്ട് വിക്രംസിംഗ് പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്. ബോലോ മംഗള്‍സിംഗ് നേഗീ കീ ജെയ് "<br /> ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ് ആനന്ദ് മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"<br /> " പോയിട്ടുവരട്ടെ"<br /> ഊന്നുവടി മുന്നിലേക്ക് നീട്ടി .<br /><br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLtsnAAbH2gnS-lJqKZTEV-7_uIpOaPE0r79SwSnLSASKCyoHxTMoE6ZqB4MkCnvopmQqwtiq79MSbSNz0VMFjSIFcMoo3yy2lIug28Nc8O1W4kjZzMREBq6UZyRmQOCRyz04MBR_wN68S/s1600-h/c+copy.jpg"><img id="BLOGGER_PHOTO_ID_5383842691138363394" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLtsnAAbH2gnS-lJqKZTEV-7_uIpOaPE0r79SwSnLSASKCyoHxTMoE6ZqB4MkCnvopmQqwtiq79MSbSNz0VMFjSIFcMoo3yy2lIug28Nc8O1W4kjZzMREBq6UZyRmQOCRyz04MBR_wN68S/s320/c+copy.jpg" border="0" /></a> <br /> ( തുടരും )<br /><div></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com2tag:blogger.com,1999:blog-3680683041526672555.post-49729575522563786842009-09-20T02:30:00.000-07:002009-09-20T02:41:14.652-07:00ഗൃഹാതുരത്വം അഞ്ചാംഭാഗംഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച<br /> ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.<br /> " സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത് അല്ലെ?"<br /> " ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ് അവിടെ അത്രയും മഞ്ഞ് പരക്കുന്നത്?"<br /> " സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ് പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച് കൂടെ നടക്കാം"<br /> മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ് തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള് ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.<br /> " ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച് രവീന്ദ്രന്‍സാര്‍ പറഞ്ഞത് നീ ഓര്‍ക്കുന്നുണ്ടോ?"<br /> ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട് തിരിയും കത്തിച്ച് ഒഴുകുന്ന ഗംഗയില്‍ വെച്ച് മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ് ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന് നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു<br /> " അമ്മേ ഗംഗേ"<br /> പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള് തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ് ഹിമാലയയാത്ര കഴിഞ്ഞ് നാട്ടിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന് സാറിനെ കണ്ടത്. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട് ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"<br /> " ഊരികളയണമെന്നുണ്ട് രഘൂ," അണച്ചുകൊണ്ട് രഘുവിനോട് പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച് പുരാണങ്ങളില്ലതാനും"<br /> പുല്‍മേട്. പൈന്മരങ്ങള്, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട് പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ് ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക് മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.<br /> " ബോലോ തുംഗനാഥ് കീ ജെയ്"<br /> ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.<br /> " ബോലോ തുംഗനാഥ് കീ ജെയ്"<br /> രഘുവിന്റെ വിളിക്ക് ശബ്ദമില്ലായിരുന്നു<br /> <br /> <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMEkh4ZtLuhCCXkAK7RuCc0ZxRR_aqhwYpjSNwZUlLo9GGvM5nEbqAY2Ciov3p0q4-8Nc1SFf4-PORVQ6q2L_Jh-cQgt6lSdaYd90tCBpFWSFQGPwMSAascrz1pD43QKFTtZ-8Vingwapr/s1600-h/chopta+copy.jpg"><img id="BLOGGER_PHOTO_ID_5383479726822272706" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMEkh4ZtLuhCCXkAK7RuCc0ZxRR_aqhwYpjSNwZUlLo9GGvM5nEbqAY2Ciov3p0q4-8Nc1SFf4-PORVQ6q2L_Jh-cQgt6lSdaYd90tCBpFWSFQGPwMSAascrz1pD43QKFTtZ-8Vingwapr/s320/chopta+copy.jpg" border="0" /></a> <div> ( തുടരും) </div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com4tag:blogger.com,1999:blog-3680683041526672555.post-42223431064537061002009-09-18T07:26:00.000-07:002009-09-18T20:06:12.675-07:00ഗൃഹാതുരത്വം നാലാംഭാഗം<u><span style="color:#0000ff;"> ഗൃഹാതുരത്വം മൂന്നാംഭാഗത്തിന്റെ തുടര്‍ച്ച</span></u><br /><u><span style="color:#0000ff;"> " സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട് ഒരു ചായ കുടിച്ചാലോ?</span></u><br /><u><span style="color:#0000ff;"> ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട് പ്യൂണ്‍സ് മധുസൂദനന് പിള്ളൈ ചോദിച്ചു.</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> "പ്യൂണ്‍സ്, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"</span></u><br /><u><span style="color:#0000ff;">ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട് ചോദിച്ചു</span></u><br /><u><span style="color:#0000ff;"> " അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> " ശരി, എങ്കിലാകാം"</span></u><br /><u><span style="color:#0000ff;"> ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ് കണ്ണേട്ടന്റെ ചായപീടികയിലേക്ക് നടന്നു.</span></u><br /><u><span style="color:#0000ff;">" സാര്‍, തിരിച്ചുവന്നിട്ട് എനിക്ക് പെരുമാളിന് ഒരു പാല്പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന് വിത്തൗട്ട്.. അച്ഛന്റെ പേര്‍ക്ക്" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> " പാല്പായസം വിത്തൗട്ട് വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി</span></u><br /><u><span style="color:#0000ff;"> " അതു സാര്‍ അച്ഛനു ഷുഗറുണ്ട് വിത്തൗട്ടെ പറ്റൂ"</span></u><br /><u><span style="color:#0000ff;"> കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> " കണ്ണേട്ട്ജി, ദോ ചായ് ചീനി കം. ഓറേക്ക് ചായ് ഈ സാറിനു രണ്ടാമതും"</span></u><br /><u><span style="color:#0000ff;"> തിരിച്ച് ആല്‍ത്തറയിലേക്ക് നടക്കുമ്പോള്‍ മധുവിനോട് പറഞ്ഞു</span></u><br /><u><span style="color:#0000ff;"> " വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക് ലിറ്റര്‍ പാല്‍പായസ് ബിനാ ശക്കര്"</span></u><br /><u><span style="color:#0000ff;"> " ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന് പറഞ്ഞു"</span></u><br /><u><span style="color:#0000ff;"> " സീമയുടെ ഊടുവഴികള്‍ പോലും ദീപക് കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട് പറഞ്ഞു</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> " ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്റ്റിന് മധുവും തീയിട്ടു</span></u><br /><u><span style="color:#0000ff;"> " എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ് വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത് ബദരിയിലെ മലയാളി റാവലാണ് ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> " ഹിമാലയം നടന്നുതന്നെ കാണണം"</span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> </span></u><br /><u><span style="color:#0000ff;"> </span></u><br /><u><span style="color:#0000ff;"> </span></u><br /><br /><u><span style="color:#0000ff;"></span></u><br /><br /><u><span style="color:#0000ff;"></span></u><br /><br /><u><span style="color:#0000ff;"></span></u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdt3jtY5LjnRFFdM0sRDJqS5HoPJbDsnrIWB8XCGiRNxt2I-YYnGGb2nBxE8aFz790p4oIlU_F9uE7bu3C2rd_hMBuMCDXeA8_pKEXD4Ep8kMljbAu171tTr8j3p1FteVu5YHphLBMFtXi/s1600-h/BN+copy.jpg"><img id="BLOGGER_PHOTO_ID_5382814187283867778" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdt3jtY5LjnRFFdM0sRDJqS5HoPJbDsnrIWB8XCGiRNxt2I-YYnGGb2nBxE8aFz790p4oIlU_F9uE7bu3C2rd_hMBuMCDXeA8_pKEXD4Ep8kMljbAu171tTr8j3p1FteVu5YHphLBMFtXi/s320/BN+copy.jpg" border="0" /></a> ( തുടരും )<br /><div></div>varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1tag:blogger.com,1999:blog-3680683041526672555.post-2225091171715528612009-09-16T17:56:00.000-07:002009-09-16T18:11:13.059-07:00ഗൃഹാതുരത്വം മൂന്നാം ഭാഗം<u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"></span></u><br /><u><span style="color:#0000ff;"> ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച </span></u><br /><u><span style="color:#0000ff;"> </span></u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbWYpWQU-bgS7p8qOnWsDpwVoX7Y6_SSQ2vQR-xF7GAf_6P6M_SWYuKPtt-NSza4Au6EN7vzqVuZ0wmvCB0uZ7D_hMZ_1kG1PNmVwy-RnSjZFNspgcG5uQKPgpu4bonr94vSspVHfiWqxQ/s1600-h/MSN+copy.jpg"> ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട് ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ് നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട് നാലു ധാമങ്ങളേയും കാണിച്ച് ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.</a><br /><br /> താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത് മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത് കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച് തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല് മുന്നോട്ട് ഒന്നു വെച്ചില്ല അതിനുമുമ്പ് മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച് കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന് മുന്നില്‍ കയറി.<br /> വലത്തുവശത്ത് തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ് പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.<br /><br /> " റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന് വേഷത്തോടു പറഞ്ഞു.<br /><br /> " റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട് പോകാം"<br /> " വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"<br /> വൃദ്ധന് നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട് പറഞ്ഞു.<br /><br /> ' വരൂ വരൂ"<br /><br /> മുകളിലേയ്ക്ക് നടന്ന വൃദ്ധന് എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു<br /><span class=""> " അതാണ് മഹേഷ് ആനന്ദ് മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "</span><br /><span class=""></span><br /><span class=""> " താങ്കളോ?"</span><br /><span class=""></span><br /><span class=""> " മംഗള്‍സിംഗ്, മംഗള്‍സിംഗ് നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു</span><br /><span class=""></span><br /><span class=""> ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ് ഗുരു. പുറത്ത് മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന് പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ് ചോപ്ടയിലെ മംഗള്‍സിംഗ്. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട് മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത് തങ്ങിയാല്‍ അതും പുണ്യം"</span><br /><span class=""> പുറത്ത് തൂക്കിയിരുന്ന ബാഗ് എടുത്ത് ബഞ്ചിനടിയിലേക്ക് തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട് ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി</span><br /><span class=""> " ഇവന്റെ ഒരു മുത്തച്ഛനാണ് പണ്ട് ധര്‍മ്മപുത്രര്‍ക്ക് കൂട്ടുപോയത്" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക് പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ് ചിരിച്ചുകൊണ്ട് പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.</span><br /><span class=""></span><br /><span class=""> സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന് കുതിരയുമായി അടുത്തുവന്നു</span><br /><span class=""> " സാബ് കുതിര വേണോ?"</span><br /><span class=""></span><br /><span class=""> " വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ് ഇടയ്ക്കുകയറി പറഞ്ഞു </span><br /><span class=""></span><br /><span class=""> ഒരു ചായ കൂടി ഊതികുടിച്ചിട്ട് എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ് പറഞ്ഞു.</span><br /><span class=""></span><br /><span class=""> " ഹിമാലയം നടന്നുതന്നെ കാണണം" </span><br /><span class=""></span><br /><span class=""></span><br /><span class=""></span><br /><br /><span class=""></span><br /><span class=""></span><br /><span class=""></span><br /><span class=""></span><br /><br /><br /><br /><br /><img id="BLOGGER_PHOTO_ID_5382234228922851090" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbWYpWQU-bgS7p8qOnWsDpwVoX7Y6_SSQ2vQR-xF7GAf_6P6M_SWYuKPtt-NSza4Au6EN7vzqVuZ0wmvCB0uZ7D_hMZ_1kG1PNmVwy-RnSjZFNspgcG5uQKPgpu4bonr94vSspVHfiWqxQ/s320/MSN+copy.jpg" border="0" /><br /> (തുടരും)varierhttp://www.blogger.com/profile/12487725576484937926noreply@blogger.com1