എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, March 2, 2008

Sathyam Sivam Sundaram




ആമുഖം
ശക്തനില്‍ തമ്പുരാന്‍ കഴുത്തില്‍ വാളൂന്നികൊണ്ട്‌ പറഞ്ഞു
സത്യവും ശിവവും സുന്ദരവുമായ കാര്യം ചമയ്ക
റാന്‍
കഴുത്തിനു മുകളില്‍ ശിരസ്സുണ്ടോ എന്നു നോക്കികൊണ്ട്‌ റാന്‍
ആ മുഖം അങ്ങിനെ തീര്‍ന്നു
പെരുമ്പുള്ളിശ്ശേരി കവലയില്‍ അന്തരീക്ഷത്തില്‍ രണ്ടുനാള്‍ മുന്നത്തെ പെരുവനം മേളം തങ്ങിനിന്നിരുന്നു .തടിമില്ലിലെ വളര്‍ത്തുമൃഗം നീട്ടിവിളിച്ചു പറഞ്ഞു.
ആശാനേ വേഗം വിട്ടൊ അയ്യപ്പനെത്തിയിട്ടുണ്ട്‌ ഞാന്‍ പിന്നലെ
എന്നലവിടെകാണാമെന്നു പറഞ്ഞ്‌ ഇടത്തുതിരിഞ്ഞ്‌ വേഗം വിട്ടു .രാജാസില്‍ നിന്നും ഇടത്തോട്ട്‌ ആബാലവയസ്സര്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകികൊണ്ടിരുന്നു .ഒരുവന്‍ തുമ്പിയില്‍ ഒരുകെട്ടു പനയോലയുമായി കടന്നുവന്നു .കെട്ട്‌ താഴെയിട്ടിട്ട്‌പറഞ്ഞു
ആശാനേ ഞങ്ങളു സാധാരണക്കാര്‌ ഞങ്ങളേക്കുറിച്ചും എഴുതണേ
ആയിക്കോട്ടേ എന്നും പറഞ്ഞ്‌ മുന്നോട്ട്‌ നടന്നു .ലേശം നടന്നപ്പോള്‍ പാതയോരത്ത്‌ ഒരു തേര്‌ ഒതുക്കിയിട്ടിരിക്കുന്നു. അടുത്തുള്ള തെങ്ങിന്തോപ്പില്‍ നിന്നു പരിചയമുള്ള ശബ്ദമുയര്‍ന്നു
ആശാനേ ഓയ്‌
നോക്കിയപ്പോള്‍ അയ്യപ്പന്‍ ഈരാറ്റുപേട്ട യാത്രാക്ഷീണം തീര്‍ക്കുകയാണ്‌ .ഒരു ചായയും മേടിച്ച്‌ അടുത്തുചെന്നു
നടുക്കല്ലെ ? ചായ മോന്തിക്കൊണ്ട്‌ ചോദിച്ചു
അല്ല വലതാണ്‌
നേരോ ? വിശ്വാസം വന്നില്ല
ആശാനെ രണ്ടേരണ്ടുപേരുടെ അല്ല അവതാരങ്ങളുടെ ഇടതോ വലതോ നില്‍ക്കുമ്പോളാണ്‌ എന്റെ ജന്മം എത്ര അനുഗ്രഹീതമാണെന്നു ഞാനറിയുന്നത്‌ .ഒരിക്കലവരുടെ അടുത്തുനിന്നാല്‍മതി ഈ സാഗരം നീന്തികടക്കാന്‍ ഞാനെത്രധന്യനാണ്‌. ഇന്നും എനിക്കാ അവസരം കൈവന്നിരിക്കുകയാണല്ലോ
ഇത്രയും പറഞ്ഞപ്പോള്‍ തന്നെ അയ്യപ്പന്റെ ഉടലാകെ കോള്‍മയിര്‍ കൊണ്ടിരുന്നു കണ്ണുകളില്‍ സന്തോഷാശ്രുക്കളും
ഒന്ന്‌ ശ്രീ പദ്മനാഭസ്വാമികള്‍ തന്നെ മറ്റേ അവതാരമോ? ചോദിച്ചു
ഇവിടെ സമയം പാഴാക്കാതെ വേഗം മതില്‍കകതേയ്ക്കു ചെല്ലുക
പിന്നെ അമാന്തിച്ചില്ല വിശാലമായ പാടവും കടന്ന് അമ്പലത്തിന്റെ ഗോപുരവും കടന്ന് അകത്തുകയറി മതില്‍കകത്ത്‌ കരികള്‍ ചിതറിനില്‍ക്കുന്നു .ചാരിവെച്ചിരിക്കുന്ന മുത്തുക്കുടകള്‍ കൂട്ടിയിട്ടിരിക്കുന്ന ആലവട്ടങ്ങള്‍ വെഞ്ചാമരങ്ങള്‍ .മാരാര്‍ ചെണ്ടയുടെ കയറുമുറുക്കുന്നുണ്ടായിരുന്നു അമ്പലത്തിനു പുറകില്‍ ഒരാള്‍ക്കൂട്ടം അതിനും നടുക്ക്‌
എങ്ങിനേ ആള്‍ക്കൂട്ടത്തെ വകഞ്ഞ്‌ മുന്നിലെത്തിയതെന്നറിയില്ല .ആരൂപത്തെ ഒന്നുനോക്കി .പിന്നെ എത്രനേരം നോക്കിനിന്നു എന്നുമറിയില്ല
ദൈവമേ ആരണിത്‌? അറിയാതെ ചോദിച്ചുപ്പോയി
ഉണ്ണീ
ആരോ തോളില്‍ തട്ടിവിളിച്ചു .തിരിഞ്ഞുനോക്കി ഒരാള്‍ ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്നു .അപ്പോളാണ്‌ തോളില്‍ കിടക്കുന്ന ക്യാമറയേക്കുറിച്ചൊര്‍ത്തത്‌ .മുഖം തിരിച്ച്‌` ക്യാമറക്കണ്ണില്‍കൂടി വീണ്ടും നോക്കി
ഉണ്ണീ
വീണ്ടും തോളില്‍തട്ടി. നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട്‌` നിന്നയാള്‍ ചോദിച്ചു
ഉണ്ണീ ഒരു ക്യാമറക്കണ്ണിലേ കാഴ്ച മാത്രമായി ഒതുങ്ങുന്നതാണോ ഈ രൂപം. കൊടിമരച്ചോട്ടില്‍ ഇപ്പോള്‍ എഴുന്നള്ളിച്ച്‌ മേളം തുടങ്ങും
ഒന്നും മനസ്സിലാകാതെ ആ പുഞ്ചിരിക്കുന്ന മുഖത്തേയ്ക്ക്‌ നോക്കി
വരു
കയ്യില്‍ കടന്നുപിടിച്ചപ്പോള്‍ ശരീരത്തിന്റെ ബലം നഷ്ടപ്പെട്ടതുപോലെ തോന്നി .കയ്യില്‍പിടിച്ച്‌` ഗോപുരവും കടന്നു വെളിയിലിറക്കി മുന്നിലുള്ള ആല്‍ത്തറയില്‍ കൊണ്ടുനിര്‍ത്തിയിട്ട്‌` പറഞ്ഞു
കാണണം ഒരായിരം ദീപങ്ങളുടെ പ്രഭയില്‍ കുളിച്ച്‌` ഈ രാവിലെ സംഗമത്തിന്റെ ആതിഥേയനേയും വഹിച്ച്‌` അവന്‍ ഇറങ്ങിവരും സ്വര്‍ഗ്ഗത്തില്‍നിന്നെന്നപോലെ ആ ഒരു കാഴ്ച മതി പിന്നെ മറ്റൊരു ജന്മമില്ല
പോകട്ടെ എഴുന്നള്ളത്തിനു സമയമായി
ഗോപുരവാതില്‍കടന്നു അകത്തുകയറുന്നതിനിടയില്‍ തിരിഞ്ഞുനിന്നു വീണ്ടും പറഞ്ഞു
ഉണ്ണീ ഞാനും അയ്യപ്പന്‍ ഇതുതന്നെ ദേശം
പിന്നെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു
ഇത്‌ ദേവസംഗമവും
ആകാശത്ത്‌` ഒരു താമര വിരിഞ്ഞു .അപ്പോള്‍ ഗോപുരവാതിലും കടന്ന്` പുറത്തേക്കിറങ്ങി ഒരായിരംദീപങ്ങളുടെ പ്രഭയില്‍ ഒരായിരം ദീപങ്ങളുടെ പ്രഭയോടെ ആതിഥേയന്റെ സ്വര്‍ണ്ണതിടമ്പും ധരിച്ച്‌` അപ്പോള്‍ വലത്തുചേര്‍ന്ന്`ഇറങ്ങിവന്ന്` അയ്യപ്പന്‍ ഈരാറ്റുപേട്ട പറഞ്ഞു
സത്യവും ശിവവും സുന്ദരവുമായ ഈ മൂര്‍ത്തികളെ നമിക്കു ഈ ശിവസുന്ദരമൂര്‍ത്തികളെ പിന്നെ അവിടത്തെ മുകളില്‍ ഇരുന്നരുളുന്ന മൂര്‍ത്തിയേയും
അയ്യപ്പന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട്‌` നിറഞ്ഞിരുന്നു