എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, December 27, 2007

The Tiger

കോങ്ങാടു കുട്ടിശങ്കരനോടോ തെച്ചിക്കോട്ട്‌ രാമചന്ദ്രനോടോ വേലായുധനേ അറിയുമോ എന്നു ചോദിച്ചാല്‍ ഒരു ക്ലൂ തരാമോ എന്നു പോലും ചോദിക്കില്ല.അറിയില്ല എന്ന ഭാവത്തില്‍ പിന്‍ഭാഗം ഒന്നു കുലിക്കി കാണിക്കും ചിലപ്പോള്‍ വാലുകൊണ്ട്‌ ഒന്നു തരാനും മതി .കടുവയേയോ എന്നു ചോദിച്ചാല്‍ ആരാദ്യം ബസര്‍ അമര്‍ത്തി എന്നു നോക്കിയാല്‍ മതി .കടുവ ആനപാപ്പാന്മാരിലെ ഗുരുവായൂര്‍ പദ്മനാഭനാകുന്നു.ആനകള്‍ക്കു ഐ എസ്‌ ഐ മാര്‍ക്കു നല്‍കുന്നയാള്‍ .അഗ്മാര്‍ക്കു നല്‍കുന്നയാള്‍. ഇപ്പ്പ്പോള്‍ പക്ഷെ കൊമ്പില്‍ അങ്ങിനെ തൂങ്ങാറില്ല.സര്‍വരാജ്യ ആനപാപ്പാന്മാരേ സംഘടിക്കുവിന്‍ എന്നു പറയുകയാണു .ഏ കടുവ സെര്‍ടിഫൈഡ്‌ ആന .അതൊരു അഭിമാനം തന്നെ .മുറ്റത്തേ ആനക്കു വിലയില്ലല്ലോ..അതുകൊണ്ടുതന്നേ പരേതരായ ആറന്മുള രഘുവിനേയും തിരുന്നക്കര കൊച്ചുകൊമ്പനേയും തെക്കു ആരും അറിഞ്ഞില്ലല്ലോ എന്നോര്‍ത്തു വിഷമമായിരിന്നു.അങ്ങിനെ ഇരിക്കേ ത്രിപ്പൂണിത്തുറ വ്രിശ്ചികോത്സവത്തിനു നേരില്‍ ചോദിച്ചു ആശാനേ മേല്‍പടിയാന്മാരേക്കുറിച്ചു എന്താണഭിപ്രായം ?ബെസ്റ്റല്ലേ. പക്ഷെ കറുത്ത കൂറ്റന്മാര്‍ക്കുമേലേ കറുത്ത യവനിക വീണല്ലോ .ശങ്കുണ്ണി അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കില്‍ ഇവരെക്കുറിച്ചും പറഞ്ഞേനേ .ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ടൊണ്ടാകാനും പോകുന്നില്ലഇതു കേട്ടതില്‍ പിന്നെ ഞാന്‍ ഒരാനയേപ്പോലെ തലയെടുത്തുപിടിച്ചാണു നടത്തം.കടുവയേക്കുറിച്ചിനിയുമുണ്ട്‌ .അതു പിന്നീടൊരിക്കല്‍


Tuesday, December 25, 2007

ശ്രീ ഗുരുപവനപുരം പദ്മനാഭന്‍ ബി ഏ (ഭഗവാന്‍ ആന)


മുപ്പത്തിമുക്കോടി തേവര്‍ക്കിടയിലെ ആന പശുപതിയാണോ ഗണ്‍പതിയാണോ .ആരായാലും ആര്‍ക്കും പ്രശ്നമില്ല .പക്ഷേ ഈ ഭൂമിമലയാളത്തില്‍ പത്തായിരം ആനകള്‍ക്കിടയില്‍ ഒന്നേയുള്ളു തേവര്‍ .സാക്ഷാല്‍ ഗുരുപവനപുരം പദ്മനാഭന്‍.മാറ്റിവെക്കാന്‍ കട്ടിലൊഴിയുന്നതുവരെ മറ്റൊന്നില്ലത്രേ.പറയുന്നതാണു ഏക്കം .എന്നിട്ടും നിലത്തുനില്‍ക്കാന്‍ നേരമില്ല.പ്ദ്മനാഭന്‍ ഉണ്ടോ എന്നാല്‍ കോലം പുള്ളിക്കുത്തന്നേ .അതാണു അലിഖിഥനിയമം .പക്ഷെ ഒന്നുണ്ടു കുഴപ്പം ആരാധകരും ഫാന്‍സും മണ്രോത്തുകളും കമ്മിയാണു .വിശ്വാസികലാണു കൂടുതല്‍ .എവിടെ ലയ്ഫ്ബോയ്‌ ഉണ്ടൊ അവിടെ ആരോഗ്യവുമുണ്ട്‌ എന്നപ്പോലെ പദ്മനാഭനുള്ളിടത്തു ഗുരുപവനപുരേശനുമുണ്ടത്രേ.അതുകൊണ്ടാണു പദ്മനു പവന്ത്തൂക്കം ഏക്കം വരുന്നതു.കമ്മിറ്റിക്കാര്‍ക്കു ഏമ്പക്കം വിടാന്‍ പറ്റുന്നതും .ലോറിയില്‍ കയറിയാല്‍ പിന്നെ നെട്ടോട്ടമാണു .ഇന്നിവിടെയാണെങ്കില്‍ നാളെ അവിടെ .മറ്റന്നാള്‍ മറ്റ്‌ എവിടെങ്കിലും.ഇറങ്ങിയാല്‍ ഭക്തര്‍ പെരുംബറ കൊട്ടി സ്വീകരിക്കും പൂവിട്ടുപൂജിക്കും കര്‍പ്പൂരം കത്തിച്ചുഴിയും .ഇതിനിടയില്‍ മുകളിലിരിക്കുന്ന കോലത്തിനേ സര്‍വരും മറക്കുകയും ചെയ്യും .തിരുന്നക്കര തേവരെ എഴുന്നള്ളിച്ചാലും ആബാലവൃദ്ദജനങ്ങള്‍ പദ്മനേ തൊട്ടുതലയില്‍ വെച്ചു എന്റെ ഗുരുവായൂരപ്പാ എന്നേ വിളിക്കു.ആനയേ കിട്ടാത്ത നാട്ടുകാര്‍ കട്ട്‌ ഔട്ട്‌ വെച്ചു പൂജിക്കും.ഒരുദിവസം ഇന്നിടത്തപ്പന്‍ എന്നൊരു തേവര്‍ തലചൊറിഞ്ഞുകൊണ്ട്‌ ഒരാഗ്രഹം പറഞ്ഞു ഒന്നുപുറത്തുകേറണമായിരുന്നുഡയറി മറിച്ചു നോക്കിയിട്ട്‌ പദ്മന്‍ പറഞ്ഞു കുറച്ചുകൊല്ലം കൂടി കഴിഞ്ഞു വരു. മറ്റൊരു ദിവസം ഗുരുവായൂരപ്പന്‍ തന്നേപറഞ്ഞുകണ്ടിട്ടൊത്തിരികാലമായല്ലൊ കുട്ടാ.അതാണു സ്തിതി.ഇനി ഒരു കുറ്റസ്സമ്മതം ഈയുള്ളവനും ഒരു വിശ്വാസി തന്നേ.കണ്ടാല്‍ ഉള്ളുകൊണ്ടാണെങ്കിലും ഒന്നു തൊട്ടു തലയില്‍ വെച്ച്‌ എന്റെ ഗുരുവായൂരപ്പാ എന്നൊന്നു വിളിക്കുംഒന്നു കൂടി പറയാമല്ലോ പദ്മനാഭനു വിശ്വാസികളാണു കൂടുതല്‍

Sunday, December 23, 2007

തിരുനക്കരത്തേവരും അവിടത്തേ ആനയും



വള്ളിനിക്കറിന്റെ കാലത്ത്‌ ഈ പരശുരാമക്ഷേത്രത്തില്‍ ഒരു തേവരും ഒരു ആനയുമേ ഉണ്ടായിരുന്നുള്ളു .തേവര്‍ സാക്ഷാല്‍ തിരുനക്കര തേവര്‍ .ആനയോ തിരുനക്കരകൊഛുകൊമ്പനും.ബാക്കി കഥകള്ളൊന്നും ഓര്‍മ്മേല്‍ വരണില്ല. ഒരു മദാമ്മ മനോരാജ്യത്തില്‍ എഴുതി എന്നറിയാം .പേരില്‍ കൊമ്പു ചെറുതായിരുന്നെങ്കിലും നേരില്‍ വലുതായിരുന്നത്രേ കാണ്മാന്‍.ദിവംഗതനായതില്‍ പിന്നെ കണ്ടിട്ടുമില്ല. പിന്നെ കാലമേറേ ചെന്നാറേ അവന്‍ വന്നു. വിശ്വനാഥന്‍. അവന്‍ എങ്ങിനേ പോയി എന്നെല്ലാരും കണ്ടു. കണ്ടവര്‍ മിണ്ടിയില്ല കേട്ടവരാണു പറയുന്നത്‌ .പിന്നയും തിരുനക്കരവാസികള്‍ ഒറ്റക്കാലില്‍ പെരുവിരല്‍ കുത്തി അനേകവര്‍ഷം തപസ്സുചെയ്തപ്പോള്‍ ശിവന്‍ അവര്‍ക്കുമുന്‍പില്‍ പ്രത്യക്ഷപ്പെട്ടു .അങ്ങിനെയാണു തിരുനക്കര ശിവന്‍.

Friday, December 21, 2007

ഇതു വരെ ഇഞ്ചിമലയാലത്തിലായിരുന്നു കഥനവും കവനവും .കവിയൂരുകാരന്‍ ഒരജിത്തു ചോദിച്ചു . .നിനക്കു വായനക്കാരുണ്ടെങ്കില്‍ മലയാളത്തില്‍ വധിക്കരുതോ ? അതോടെ ഹിംസ ഭാഷയിലാക്കി .യേശുമിശിഹാക്കു സ്തുതിയായിരിക്കട്ടെ എപ്പോളാകിലും മുഷിയില്ല .പക്ഷെ താടിക്കാരാന്‍ ഇരുപത്തഞ്ചിനു പിറക്കാനിരിക്കുന്നതേയുള്ളു എഴുന്നേറ്റു വരുംവരേ നമസ്കാരം ഉടന്‍ പ്രതീക്ഷിപ്പിന്‍ അസാന്മാര്‍ഗികം ഒന്നും പിന്നെ രണ്ടും സചിത്ര കഥകള്‍