ധനുമാസത്തിലെ പൂര്‍ണ്ണചന്ദ്രനേയും നോക്കി ആല്‍ത്തറയില്‍, അവളുടെ മടിയില്‍ തലവെച്ചുകിടക്കുമ്പോള്‍ അവള്‍ പറഞ്ഞു.
" ഉണ്ണീ, ഈ കഥയില്‍ എനിക്ക് ഡബിള്‍ റോളായിരുന്നെങ്കില്‍ ഉണ്ണിയുടെ കാല്‍ക്കല്‍ ആകാലുകളും എന്റെ മടിയില്‍ വെച്ച് ഞാനിരുന്നേനെ
" പുരുഷന്‍ ഒന്നേയുള്ളു. പ്രകൃതിക്ക് ഏത് വേഷവും കെട്ടാം" ഒരു വേദാന്തിയേപോലെ അവളോട് പറഞ്ഞു.
നിലാവില്‍ തിളങ്ങുന്ന അവളുടെ മുഖത്തങ്ങിനെ നോക്കികൊണ്ട് കിടന്നപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല. അവളോട് ചോദിച്ചു " പെണ്ണേ, ഉപമയുടെ ഉദാഹരണം നിനക്കറിയാമോ?"
" ഇല്ല"
" മണ്ടിപ്പെണ്ണേ, വിളങ്ങുന്നു
ചന്ദ്രനേപോല്‍ നിന്മുഖം നിന്റെ മുഖത്തിങ്ങനെ നോക്കുമ്പോള്‍ പഴയ ഒരു ഹിന്ദിപാട്ടാണ് ഓര്‍മ്മ വരുന്നത്
" തുഛെ, ദില്‍ കെ ആയിനേ മേ
മേനെ, ബാറു ബാറ് ദേഖാ"
" ദില്‍ കൊ ദേഖോ
ചെഹരാ ന ദേഖോ
എന്നും ഒരു പാട്ടില്ലേ ഉണ്ണീ" അവള്‍ ചോദിച്ചു
ശ്രദ്ധ മുഴുവന്‍ അവളുടെ മുഖത്തായിരുന്നതുകൊണ്ട് അവള്‍ പറഞ്ഞത് ശരിക്ക് കേട്ടില്ല
" എന്താ എവിടെ നോക്കണമ്ന്നാണ് നീ പറഞ്ഞത്?"
" ക്ലൂവായി ഒരു ഉപകഥ പറയാം ഉണ്ണീ
ആകാശത്തില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയപ്പോള്‍ അവള്‍ അവനോട് അടിവരയിട്ട് പറഞ്ഞു.
പയോധരത്തിന്നുയര്‍ച്ച പര്‍ത്തിട്ടാ-
ധിയെങ്കില്‍ പുലരേ ഗമിക്കാം "
അവള്‍ തുടര്‍ന്ന് പറഞ്ഞു. " കഥയില്‍ പറഞ്ഞിരിക്കുന്നതിന് അടുത്തുതന്നെയാണ് ഉണ്ണീ, മനസ്സെന്ന ദില്‍"
" മനസ്സിലായി, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന പ്രസ്ഥാനമല്ലേ അവിടെത്തന്നെയാണ് എന്റെ മനസ്സും പക്ഷെ എത്രനേരമാണ് പെണ്ണേ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നത് നാട്ടുകാര്‍ കണ്ടാല്‍ എന്തുവിചാരിക്കും? " വിഷാദത്തോടെ അവളോട് ചോദിച്ചു
" ഒന്നും വിചാരിക്കില്ലുണ്ണീ കോങ്കണ്ണുള്ളവര്‍ എങ്ങോട്ടാണ് നോക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകില്ല" അവള്‍ ആശ്വസിപ്പിച്ചു
No comments:
Post a Comment