എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Saturday, May 8, 2010

ഒന്നില്‍ പിഴച്ച്‌



അതിരാവിലെ ചാടിയെഴുന്നേറ്റ്‌ പ്രാകൃതകര്‍മ്മങ്ങള്‍ യഥേഷ്ടം നിര്‍വ്വഹിച്ച്‌ കുപ്പായത്തില്‍ ഓടിക്കയറി. കര്‍മ്മഫലം തരും ഈശ്വരനല്ലോ എന്നു കീര്‍ത്തനവും ചൊല്ലി ബാങ്കില്‍ ചെന്നു. പാസ്ബുക്ക്‌ പതിച്ചുവാങ്ങി അക്കൗണ്ടിനെ മാറിയും മറിച്ചും നോക്കി. കഴിഞ്ഞ കേസിന്റെ കാലത്തുകണ്ടതിനേക്കാളും നന്നായി ക്ഷീണിച്ചിരിക്കുന്നു. പാവം പിന്നെ ഗര്‍ഭിണിയും എന്നു പ്രയോഗിക്കാന്‍ തോന്നും.


പൊരിവെയിലില്‍ വീട്ടിലോട്ട്‌ നടന്നു. ഇടക്ക്‌ ഒരു ഷോഡാ കുടിക്കാന്‍ പോലും ശരീരം നിര്‍ത്തണമെന്നു തോന്നിയില്ല. അത്രയ്ക്കുണ്ടായിരുന്നു അക്കൗണ്ടിന്റെ ആരോഗ്യസ്ഥിതി ഓര്‍ത്തുള്ള പരവേശം.


വീട്ടില്‍ചെന്ന് ഫാന്‍ ഫുള്‍സ്പീഡിലിട്ട്‌ ചാരുകസേരയില്‍ കിടന്നു. ആധി അങ്ങോട്ടെന്നല്ല എങ്ങോട്ടും മാറുന്നില്ല. പണ്ടേ ദുര്‍ബ്ബല എപ്പോള്‍വേണമെങ്കിലും സിദ്ധികൂടുമെന്ന് ഒരു നിജോമില്ല. അപ്പോളാണ്‌ പണംകൊണ്ടെറിഞ്ഞ്‌ പണത്തില്‍ കൊള്ളിക്കുന്ന ധനതത്വശാസ്ത്രാധ്യാപകനെ ഓര്‍ത്തത്‌. ഫോണ്‍ കറക്കി മറുതലയ്ക്കല്‍ സുഹൃത്തുവന്നപ്പോള്‍ ജാത്യാലും കര്‍മണാലും ഉണ്ടായ സകല കഥകളും പരത്തി വായിച്ചുകൊടുത്തു.


" വരുമോരോ കേസസ്‌
അക്ക്ക്കൗണ്ടിനു ഹാനിയായി
വരുമോരോ ഹാനി
വന്നപോലെ പോവും"

മറുതലയ്ക്കല്‍ കവിതകേട്ടപ്പോള്‍ അതു ധനതത്വക്കാരന്‍ സുഹൃത്തു തന്നെയോ എന്നു ശങ്ക തോന്നി.


" താങ്കള്‍ എന്റെ സുഹൃത്ത്‌ ധനതത്വം തന്നെയല്ലെ? ചോദിച്ചുപോയി

" അതേയതെ, ഉപരിബിരുദം നടത്തിയപ്പോളാണ്‌ ധനമായത്‌ ബിരുദം ഭാഷയിലാണേയ്‌. അതുകൊണ്ടാണ്‌ കവിതയില്‍ ഒരു കമ്പം വന്നത്‌ കുറ്റം പറയരുതല്ലൊ സുന്ദരിയാണു കേട്ടോ"


" അവളെവിടെയെങ്കിലും കിടക്കട്ടെയണ്ണാ, ഒരു പോംവഴി പറഞ്ഞാട്ടെ

" ആപദി കിംകരണീയം
ഒട്ടും അമാന്തിക്കണ്ട പാലക്കാടിനു വണ്ടി പിടിച്ചോളൂ സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ എന്താണു വില? മുക്കുപണ്ടപണയത്തിനു പോലും ഇപ്പോള്‍ മണിമണി പോലെ മണികിട്ടും. അര്‍ത്ഥാപത്തിയാണേയ്‌ അലങ്കാരം. പൊന്നുംകുടത്തിനു പൊട്ടു വേണ്ടതാനും"


പിന്നെ ഒട്ടും അമാന്തിച്ചില്ല. വീട്‌ പൂട്ടി പുറത്തിറങ്ങി. ആദ്യംകണ്ട വണ്ടിക്കുതന്നെ പാലക്കാടിന്‌ തലവെച്ചു.


തീര്‍ത്തും ഖിന്നനും ദു;ഖിതനുമായി ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു " എന്താണവിടേയ്ക്ക്‌ പറ്റിയത്‌ ഇങ്ങിനെ ഖിന്നനായി നിഷ്ക്രിയത്വം പൂണ്ട്‌ കാണപെടുവാന്‍. ഈ ദാസിയോട്‌ പറഞ്ഞാലും



ജാത്യാലും കര്‍മണാലും എഴുതപ്പെട്ട കേസുകെട്ടെല്ലാം മലര്‍ക്കെ തുറന്ന് അവളുടെ മുന്നിലേക്കിട്ടിട്ട്‌ അനന്തതയിലേക്ക്‌ നോക്കി താടി തടവിക്കൊണ്ട്‌ അവളോട്‌ പറഞ്ഞു.


" ഒന്നും പറയാനും ചെയ്യാനും പറ്റാത്ത കാലമാടീ, കലികാലം എന്നല്ലാതെ എന്താ പറേകാ. ആര്‌ എപ്പോള്‍ എന്തിന്‌ കേസിന്‌ പോകും എന്നു പറയാന്‍ പറ്റുമൊ"


പെട്ടെന്നാണ്‌ തെളിഞ്ഞ ആകാശത്തില്‍ കാര്‍മേഘം നിറയുന്നതുപോലേ അവളുടെ മുഖം കറുത്തത്‌

" നിങ്ങള്‍ക്ക്‌ ലജ്ജയില്ലേ ഹേ മനുഷ്യാ " അവള്‍ കോപിഷ്ഠയായി ചോദിച്ചു. " ഈ കഥ പറയാനാണോ നിങ്ങള്‍ പണം മുടക്കി ഇത്തറ്റം വന്നത്‌ തിരിച്ചുള്ള ലാസ്റ്റ്‌ വണ്ടി ഇപ്പോള്‍ പോകും അതുകഴിഞ്ഞാല്‍ കുറച്ചുകഴിഞ്ഞേയുള്ളൂ"


അടുത്ത ഒരു കേസോടുകൂടി ശാപ്പാട്‌ ഫ്രീ എന്ന് ചിന്തിച്ച്‌ ചാരുകസേരയില്‍ കിടന്നപ്പോള്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.വാതില്‍ തുറക്കാതെ തന്നെ അകത്തുകയറിയ കറുത്തകോട്ടിട്ട ചെങ്ങാതി പറഞ്ഞു


" ഇരിക്കാനൊന്നും സമയമില്ല, ആ കയ്യിങ്ങുതന്നേ, ഭാഗ്യവാന്‍ ഇനി ഫ്രീയായിട്ട്‌ നടക്കാമല്ലൊ. മറുസ്ത്രീഗമനവും നിഷ്ക്രിയത്വവും കൂടാതെ കാലമാടീ അതായത്‌ എരുമേ എന്നും വിളിച്ചെന്നും ആരോപിച്ച്‌ അവള്‍ വിവാഹമോചനത്തിന്‌ കേസുകൊടുത്തിട്ടുണ്ട്‌. ഒപ്പിട്ട്‌ കൊടുത്തിട്ട്‌ നമ്മക്കിതൊന്ന് ആഘോഷിക്കണ്ടേ മാഷേ"



കണ്ണില്‍ ഇരുട്ട്‌ കയറുന്നതുപോലെ. ആകെ കൂടയുള്ള ഒരു അത്താണിയായിരുന്നു.അവള്‍. വീഴാതിരിക്കാന്‍ വക്കീലിനെ ചാരി തൊണ്ടയിടറികൊണ്ട്‌ ചോദിച്ചു.


" അല്ല വക്കീലേ, നമ്മുക്കിതങ്ങ്‌ കോമ്പ്രമൈസാക്കരുതോ? ഞാന്‍ വൈകിട്ട്‌ ഓഫീസിലോട്ട്‌....."


മുഴുവന്‍ പറയാന്‍ വക്കീല്‌ സമ്മതിച്ചില്ല. " മാഷിനെന്നാ ഭ്രാന്തുണ്ടൊ വൈകിട്ട്‌ നമ്മള്‍ക്കിതൊന്ന് ആഘോഷിക്കണം. ബാറില്‍നിന്നിറങ്ങിയാല്‍ ഞാന്‍ ബാറില്‍കാണും"


വാതില്‍ തുറന്ന് വക്കീല്‌ പുറത്തിറങ്ങി .തലകറങ്ങുന്നു. ഇട്ടിരുന്ന കുപ്പായത്തിനുള്ളില്‍ വിയര്‍പ്പ്‌ നദിയായി ഒഴുകുന്നു. ഫാനിന്‌ കാറ്റ്‌ കുറഞ്ഞതുപോലെ. ചാരുകസേര വലിച്ച്‌ ഫാനിന്റെ കീഴിലേക്കിട്ടു

ജനലഴികള്‍ക്കിടയിലൂടെ തല അകത്തേക്കിട്ടിട്ട്‌ വക്കീല്‌ പറഞ്ഞു


" കസേര വലിച്ച്‌ ഫാനിന്റെ അടിയിലേക്ക്‌ ഇടുന്നതൊക്കെകൊള്ളാം ശ്രമം പരാജയപെട്ടാല്‍ അതിന്‌ വേറെ കേസുവരും"


2 comments:

Ibnu Saeed said...

വളരെ മനോഹരമായ അവതരണം.. അഭിനന്ദനങ്ങള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഹഹ്ഹ ,പെണ്ണ് അല്ലെ ജാതി ..