എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Saturday, June 7, 2008

Laksmideviyude Vilayattam Athava BADARINATH 3 Kimi

കയ്യാലപ്പുറത്തെ തേങ്ങയും ആനപ്പുറത്തേറിയ നാരിയും ബന്ധമൊന്നതത്രേയുള്ളൂചട്ണിയ്ക്കരയിവര്‍കഴിഞ്ഞേയുള്ളൂ
മറ്റൊരു വാര്യരുടെ നളനല്ലാതെ വേറേ ഒരു നളിനാക്ഷനും ചട്ണിയരച്ചാല്‍ നളപാകമാകില്ല പാചകത്തിനു സ്ത്രീകള്‍ തന്നെ വേണം . വാചകത്തിനും
പക്ഷെ സ്ത്രീകളുടെ സ്ഥിതി വളരെ ദയനീയമാണ്‌ . സ്വത്തവകാശനിയമപ്രകാരം അമ്മാവനെ ആനപ്പുറത്തു കയറുവാന്‍ അവകാശമുള്ളു . തഴമ്പ്‌ അനന്തിരവനും
ചേതാവനി
കുരുക്ഷേത്രഭൂമിയില്‍ , മറുപക്ഷത്തേ ബൈനോക്കുലറില്‍കൂടി നോക്കിയ പരാശരപുത്രപുത്രപൗത്രന്‍ എത്രയും പരവേശനായി തേര്‍ത്തട്ടില്‍ വീണു . പേടിയകറ്റാനായി അര്‍ജുനോ ഫല്‍ഗുനോ ജിഷ്ണു എന്നിങ്ങനെ ചൊല്ലിത്തുടങ്ങി . അതുകണ്ട്‌ മനമലിഞ്ഞ സാരഥി , പരവേശനോട്‌ പലതും പറഞ്ഞു. കൂട്ടത്തില്‍ ഇതും
.പര്‍വതങ്ങളില്‍ ഹിമാലയമാണഹംകരികളഭങ്ങളില്‍ പദ്മനാഭനും
ജാഗ്രത (അടിവര)
ആനപ്പുറമതിലേറിയ ലക്ഷ്മി പര്‍വതരാജനിലേറുകനീയിനി
സാമ്പിള്‍
മഴ .തലക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പര്‍വ്വതം, അങ്ങ്‌ അഗാധതയില്‍ കൂലംകുത്തി, കലങ്ങിമറിഞ്ഞ്‌ ഒഴുകുന്ന അളകനന്ദ . ചെറിയചെറിയ കല്ലുകള്‍ ചൂളം വിളിച്ചുകൊണ്ട്‌ പര്‍വ്വതത്തില്‍ നിന്നും നദിയിലേയ്ക്കു പായുന്നു . പാതയിലേക്കു ഹുങ്കാരത്തോടെ പതിക്കുന്ന വലിയ ഉരുളങ്കല്ലുകള്‍ . ഇതിനിടയില്‍കൂടി ബെസ്സില്‍നിന്നിറങ്ങി എങ്ങിനെയോ ഓടി
ഒരു വളവ്‌.
ഒരു മയില്‍ക്കുറ്റി
. ബദരീനഥ്‌ 3കി മി
മഴയുടേയും മഞ്ഞിന്റെയും മൂടലില്‍ പര്‍വ്വതം വഴിയിലേക്കിറങ്ങിക്കിടക്കുന്നു.
നില്‍ക്ക്‌
ദൈവദൂതന്‍ പറഞ്ഞു
നേരിയ വെളിച്ചത്തില്‍ ഇടിഞ്ഞ പര്‍വ്വതത്തില്‍കൂടി മറുവശം കടക്കാന്‍ ശ്രമിക്കുന്ന രണ്ടുപേര്‍. അവരുടെ മുട്ടറ്റം ഇടിഞ്ഞുകുതിര്‍ന്ന മണ്ണില്‍ പുതഞ്ഞിരിക്കുകയായിരുന്നു. അതുനോക്കിനിന്നപ്പോള്‍ ദൈവദൂതന്‍ വീണ്ടും പറഞ്ഞു
.കയറ്‌
ലക്ഷ്മീദേവിയുടെ വിളയാട്ടം
കോങ്ങാട്ടു ചെന്ന് തിരുമാന്ധാംകുന്നിലമ്മയേയും വണങ്ങി, കുട്ടിശങ്കരന്‍ മാഷിന്റെ അടുത്തുചെന്നു . മാഷ്‌ നീരിലായിരുന്നു . എങ്കിലും പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍ പറഞ്ഞു
" തോളിനു ഭയങ്കര വേദന ലക്ഷ്മീദേവിയുടെ വിളയാട്ടം എന്നല്ലാതെന്തു പറയാന്‍ . നനഞ്ഞ തോര്‍ത്ത്‌ തോളിലിട്ടാല്‍ ലക്ഷ്മീദേവി ഇറങ്ങിപോകും എന്നാണു സംസാരം . പക്ഷെ പറ്റിയ തോര്‍ത്തൊന്നും തിരുപ്പ്പൂരുണ്ടക്കുന്നില്ല . ഒരു പനമ്പട്ട ഇട്ടുനോക്കിയാലോ ഉണ്ണീ "
ഇത്രയും പറഞ്ഞ്‌, അടുത്തുള്ള കല്‍തൊട്ടിയില്‍നിന്ന് തുമ്പി നിറയെ വെള്ളമെടുത്ത്‌ പട്ടയിലൊഴിച്ചു . പിന്നെതുമ്പിക്കരംകൊണ്ടുതോണ്ടിയെടുത്തിട്ടുതുമ്പങ്ങുയര്‍ത്തീട്ടുതോളിലിട്ടു

1 comment:

മൂര്‍ത്തി said...

തലക്കെട്ട് ആംഗലേയം ക്യോം?